ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം എന്തിനെന്ന ചോദ്യം സംസ്ഥാന സർക്കാർ നേരത്തെ ഉയർത്തിയിരുന്നു.
അതേസമയം അന്വേഷണം സംബന്ധിച്ച് സീൽ വെച്ച കവറിൽ ഒരു റിപ്പോർട്ട് സിബിഐ സുപ്രീം കോടതിയിൽ നൽകിയിട്ടുണ്ട്. അന്വേഷവുമായി മുന്നോട്ടു പോകുന്നതിന് സർക്കാരിൻറെ ഭാഗത്തു നിന്ന് യാതൊരു സഹകരണവും ഇല്ല, കേസ് ഡയറി ഉൾപ്പടെയുള്ള രേഖകൾ കൈമാറിയില്ല തുടങ്ങിയ വിവരങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ട്. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി നേരത്തെയും വ്യക്തമാക്കിയിരുന്നു.
സിബിഐ നിലപാട് തന്നെയാകും കേസിൽ നിർണായകം. കഴിഞ്ഞ ഫെബ്രുവരിയിലാണ് കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനേയും ഒരു സംഘം കൊലപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates