pet dog attacked in ernakulam  
Kerala

വളര്‍ത്തുനായയോട് ക്രൂരത; മുഖത്ത് രാസലായിനി ഒഴിച്ചു, പൊള്ളലേറ്റ് കാഴ്ച നഷ്ടമായി, പൊലീസില്‍ പരാതി

ആക്രമണത്തില്‍ നായ കുട്ടിയുടെ കാഴ്ച നഷ്ടപ്പെടുകയും ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കുടുംബം പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് വളര്‍ത്തുനായയുടെ മുഖത്ത് രാസലായിനി ഒഴിച്ചതായി പരാതി. പുത്തന്‍കുരിശിലാണ് സംഭവം. പുത്തന്‍കുരിശ് മോനിപ്പള്ളി സ്വദേശിനി നയനയുടെ നായ്ക്കാണ് പരിക്കേറ്റത്.

നാല് മാസം പ്രായമായ നായക്കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ നായക്കുട്ടിയുടെ കാഴ്ച നഷ്ടപ്പെടുകയും ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ പുത്തന്‍ കുരിശ് പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇന്ത്യന്‍ സ്പിറ്റ്‌സ് വിഭാഗത്തില്‍പ്പെട്ട നായ കുട്ടി അക്രമിക്കപ്പെട്ടത്. കൂടിന് അകത്ത് കിടന്നിരുന്ന നായക്കുട്ടിയെ ആണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. നായയുടെ മുഖത്തും കൈകളിലുമാണ് പരിക്കേറ്റത്. രാസലായിനി ഉള്ളില്‍ ചെന്ന് നായയുടെ കിഡ്‌നിക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും കുടുംബം ആരോപിക്കുന്നു.

A complaint has been filed in Ernakulam after a chemical solution was allegedly poured on a pet dog’s face in Puthenkurish. The injured dog belongs to Nayana, a resident of Monipally in Puthenkurish.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT