ഇപി ജയരാജന്‍/ഫയല്‍ ചിത്രം 
Kerala

'പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യം'; ജനകീയ പ്രതിരോധ ജാഥയില്‍ ഇപി ജയരാജന്‍

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ജാഥയുടെ തൃശൂരിലെ സ്വീകരണത്തിലാണ് അദ്ദേഹം പങ്കെടുത്തത്. സിപിഎം ജാഥയില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കുന്നത് ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിപക്ഷം നടത്തുന്ന കരിങ്കൊടി പ്രതിഷേധത്തെ ഇ പി ജയരാജന്‍ വിമര്‍ശിച്ചു. മുടി ബോബ് ചെയ്ത്, കറുത്ത ഷര്‍ട്ടിട്ട്, കറുത്ത തുണിയില്‍ കല്ലും കെട്ടി അക്രമം നടത്തിയാല്‍ ജനങ്ങള്‍ നേരിടും.  കരിങ്കൊടിയുടെ പേരില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചാല്‍ നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നാശത്തിന്റെ കുഴിയാണ് സൃഷ്ടിച്ചത്. നിപയും പ്രളയും കോവിഡും വരട്ടേയെന്ന് ആഗ്രഹിച്ച് നടക്കുന്നവരാണ് യുഡിഎഫുകാരെന്നും അദ്ദേഹം പറഞ്ഞു. 

കാസര്‍കോട് നിന്ന് ആരംഭിച്ച ജനകീയ പ്രതിരോധ ജാഥയില്‍ ഇപി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. താന്‍ ജാഥയില്‍ അംഗമല്ലെന്നും അതുകൊണ്ട് എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം തന്നെ അപ്രസക്തമാണ് എന്നായിരുന്നു ജയരാജന്‍ നേരത്തെ വിഷയത്തോട് പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT