പിണറായി വിജയനും കെഎസ് രാധാകൃഷ്ണനും 
Kerala

'ഫലിതം കേട്ടാല്‍ പിണറായി ആസ്വദിച്ച് ചിരിക്കും; എനിക്ക് എതിരെ കേസ് നടത്തുന്നതിന്റെ ഉത്തരം മോഹന്‍ലാലിന്‍റെ അഭിമുഖത്തില്‍ ഉണ്ട്'

നിയമ സാധുതയുള്ള ഏത് കാര്യവും സയുക്തികം അവതരിപ്പിച്ചാല്‍ അത് അംഗീകരിക്കാന്‍ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫലിതം കേട്ടാല്‍ ആസ്വദിച്ചു ചിരിക്കുന്ന ആളാണ് പിണറായി വിജയന്‍ എന്നതാണ് തന്റെ അനുഭവമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍. എന്നാല്‍ അധികം പേരും അദ്ദേഹത്തോട് ഫലിതം പറയാറില്ല എന്നതാണ് വസ്തുതയെന്നും രാധാകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

'നിയമ സാധുതയുള്ള ഏത് കാര്യവും സയുക്തികം അവതരിപ്പിച്ചാല്‍ അത് അംഗീകരിക്കാന്‍ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല. അപ്പോള്‍ ഒരു ചോദ്യം വരാം എന്തിനാണ് അദ്ദേഹം എനിക്ക് എതിരെ കേസ് നടത്തുന്നത് എന്ന്. അതിന്റെ ഉത്തരം മോഹന്‍ലാലുമായി അദ്ദേഹം നടത്തിയ സംഭാഷണത്തില്‍ ഉണ്ട്. അദ്ദേഹം പാര്‍ട്ടി പറയുന്നത് അപ്പാടെ അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ്'- കെഎസ് രാധാകൃഷ്ണന്‍ ഫെയ്‌സുബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഫലിതപ്രിയനായ പിണറായി വിജയന്‍; പക്ഷെ, എന്നും പാര്‍ട്ടിക്ക് വിധേയന്‍

ഫലിതം കേട്ടാല്‍ ആസ്വദിച്ചു ചിരിക്കുന്ന ആളാണ് പിണറായി വിജയന്‍ എന്നതാണ് എന്റെ അനുഭവം. 2016 ഒക്ടോബര്‍ ആറിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രത്തിന്റെ വേദിയില്‍ ഒരു ഫലിതം ആസ്വദിച്ചു ചിരിക്കുന്ന മുഖ്യമന്ത്രിയാണ് ചിത്രത്തില്‍. അധികം പേരും അദ്ദേഹത്തോട് ഫലിതം പറയാറില്ല എന്നതാണ് വസ്തുത.

തെറ്റിദ്ധരിക്കേണ്ട ഒരു സഹായത്തിനും ഞാന്‍ അദ്ദേഹത്തെ സമീപിച്ചിട്ടില്ല. എന്റെ പെന്‍ഷന്‍ ആനുകൂല്യത്തിനു വേണ്ടി ഇന്നും അദ്ദേഹത്തിന്റെ

സര്‍ക്കാരുമായി കേസ് നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. ശബരിമല ആചാര സംരക്ഷണത്തിന്റെ പേരില്‍ 251 ക്രിമനല്‍ കേസില്‍ എന്നെ പ്രതിയാക്കിയതും അദ്ദേഹം തന്നെയാണ്. 2008 ഡിസംബറില്‍ ഞാന്‍ സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയതില്‍ എന്റെ സുഹൃത്തുക്കളായ എം എ ബേബിയും ഡോക്ടര്‍ തോമസ് ഐസക്കും ക്ഷുഭിതരായിരുന്നു. അവര്‍ മൂലം തുടങ്ങിയ നിയമവ്യവഹാരം ഇന്നും തുടരുന്നു.

എന്നാല്‍ പി എസ് സി ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹവുമായുള്ള എന്റെ ബന്ധം വളരെ ഹൃദ്യമായിരുന്നു. എനിക്ക് ശേഷം ചെയര്‍മാനായി വന്ന മാന്യവ്യക്തിയെ മുഖ്യമന്ത്രി പിണറായിക്ക് നേരില്‍ പരിചയപ്പെടുത്തി കൊടുത്തതും ഞാന്‍ ആയിരുന്നു. അക്കാര്യത്തില്‍ എന്റെ അഭിപ്രായം അദ്ദേഹം തേടിയിരുന്നു. നിയമ സാധുതയുള്ള ഏത് കാര്യവും സയുക്തികം അവതരിപ്പിച്ചാല്‍ അത് അംഗീകരിക്കാന്‍ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല.

അപ്പോള്‍ ഒരു ചോദ്യം വരാം എന്തിനാണ് അദ്ദേഹം എനിക്ക് എതിരെ കേസ് നടത്തുന്നത് എന്ന്. അതിന്റെ ഉത്തരം മോഹന്‍ലാലുമായി അദ്ദേഹം നടത്തിയ സംഭാഷണത്തില്‍ ഉണ്ട്. അദ്ദേഹം പാര്‍ട്ടി പറയുന്നത് അപ്പാടെ അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ്.

Pinarayi Vijayan appreciates wit and humor, says BJP leader KS Radhakrishnan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; പലയിടത്തും മിസൈലുകള്‍ പതിച്ചു; വ്യോമപാത അടച്ചു

മുള്ളന്‍ പന്നിയെ അടിച്ചു കൊന്നു, വനംവകുപ്പിനെ വെല്ലുവിളിച്ച് വെള്ളനാട് ശശി, കേസ്

'മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തത് സ്വാഭാവികമല്ല; കാണുമ്പോള്‍ സ്‌നേഹം, പക്ഷെ സിനിമയിലേക്ക് വിളിക്കില്ല': ഗണേഷ് കുമാര്‍

'ബാന്ദ്രയില്‍ അഭിനയിക്കുമ്പോല്‍ ദിലീപ് അടക്കം മോശമായി പെരുമാറി; അഭിനയം നിര്‍ത്താന്‍ വരെ തീരുമാനിച്ചു'; വെളിപ്പെടുത്തി ഗണേഷ് കുമാര്‍

ഗുരുവായൂരില്‍ ഐതിഹ്യപ്പെരുമയുമായി 'ആനയില്ലാ ശീവേലി'; ഉത്സവത്തിനു തുടക്കം

SCROLL FOR NEXT