കെ എം ഷാജി മാധ്യമങ്ങളോട് file
Kerala

പിഎം ശ്രീ അറബിക്കടലിന് അപ്പുറം അഴുക്കുചാലില്‍ എറിയണം; നിലപാടില്‍ മാറ്റമില്ലെന്ന് കെ എം ഷാജി

പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍ പരാമര്‍ശം ആവര്‍ത്തിച്ച് മന്ത്രി കെ എം ഷാജി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍ പരാമര്‍ശം ആവര്‍ത്തിച്ച് മന്ത്രി കെ എം ഷാജി. അറബിക്കടലിന് അപ്പുറം ഒരു അഴുക്കുചാല്‍ ഉണ്ടെങ്കില്‍ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ എം ഷാജി പറഞ്ഞു. ഒരു ഉത്തരവാദിത്തമേറ്റെടുത്ത് നില്‍ക്കുമ്പോള്‍ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാന്‍ ആവില്ലെന്നും പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനെ സൂചിപ്പിച്ച് കെ എം ഷാജി വ്യക്തമാക്കി.

'പിഎം ശ്രീ അറബിക്കടലില്‍ വലിച്ചെറിയണമെന്നത്് ഞാന്‍ പറഞ്ഞ രാഷ്ട്രീയമാണ്. ഞാന്‍ പറഞ്ഞ രാഷ്ട്രീയത്തില്‍ ഞാന്‍ ഇപ്പോഴും വിചാരിക്കുന്നത് എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ. അധികാരത്തില്‍ വന്നത് കൊണ്ട് അത് അറബിക്കടലില്‍ അല്ല. അതിന് അപ്പുറത്ത് വെറൊരു അഴുക്കുചാല്‍ ഉണ്ടെങ്കില്‍ അവിടേയ്ക്ക് വലിച്ചെറിയേണ്ടതാണ്. ഇതില്‍ എനിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഞാന്‍ അത് മാറ്റാന്‍ പോകുന്ന ആളുമല്ല. പക്ഷേ നിങ്ങള്‍ മനസിലാക്കേണ്ടത്, ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നില്‍ക്കുമ്പോള്‍ നമ്മള്‍ക്ക്് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ല.'- കെ എം ഷാജി പറഞ്ഞു.

PM Shri should be thrown beyond the Arabian Sea; KM Shaji

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളാകാൻ പ്രായമുള്ള പെൺകുട്ടിക്കൊപ്പം ഡേറ്റിങ്, കുറച്ചെങ്കിലും നാണം വേണ്ടേ ?'; ഭാര്യയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ​ഗോവിന്ദ

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു; സോണിയ ഗാന്ധി ജനങ്ങളോട് മാപ്പ് പറയണം: അമിത് ഷാ

നടന്‍ ദേവന്‍ ബിജെപി വിട്ടു; അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു

'വേടനെ എതിർത്തു, അതോടെ ദലിത്‌ സമൂഹം അനാവശ്യമായി എന്റെ ശത്രുവായി; എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം'

വാരാണസി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ വെടിയുതിര്‍ന്നു; രണ്ട് പേര്‍ക്ക് പരിക്ക്