എസ് രമേശന്‍ നായര്‍ 
Kerala

കവിയും ​ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു

കവിയും ​ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കവി എസ് രമേശന്‍ നായര്‍ അന്തരിച്ചു. അദ്ദേ​ഹത്തിന് 73 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

നിരവധി സിനിമകൾക്ക് പാട്ടെഴുതിയിട്ടുള്ള അദ്ദേഹം ഭക്തി​ഗാനങ്ങളും രചിച്ചിട്ടുണ്ട്. 500ലധികം ​ഗാനങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുള്ളത്.  

ഷഡാനനന്‍ തമ്പിയുടെയും പാര്‍വതിയമ്മയുടെയും മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി രമയാണ് ഭാര്യ. സം​ഗീത സംവിധായകൻ മനു രമേശൻ ഏക മകൻ. 

ഗുരുപൗര്‍ണ്ണമി എന്ന കാവ്യ സമാഹാരത്തിന് 2018ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹ​ത്തിന് ലഭിച്ചിട്ടുണ്ട്. 2010ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

SCROLL FOR NEXT