മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട് 
Kerala

കിഴിശേരിയിലേത് ആള്‍ക്കൂട്ട കൊലപാതകം തന്നെ, കൈ കെട്ടി മരക്കൊമ്പ് കൊണ്ട് മര്‍ദ്ദിച്ചു; ഡിവിആര്‍ എടുത്തുമാറ്റി തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് എസ്പി 

കിഴിശേരിയിലേത് ആള്‍ക്കൂട്ട കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കിഴിശേരിയിലേത് ആള്‍ക്കൂട്ട കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. അതിഥി തൊഴിലാളിയായ ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയുടെ കൊലപാതകത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തതായും തെളിവ് നശിപ്പിക്കലിന്റെ ഭാഗമായി ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായും മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രണ്ടുദിവസം മുന്‍പാണ് ജോലിക്കായി രാജേഷ് മാഞ്ചി കിഴിശ്ശേരിയില്‍ എത്തിയത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്നും എസ്പി പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 300 മീറ്റര്‍ മാറി വീട്ടില്‍ നിന്നാണ് അവശനായ നിലയില്‍ യുവാവിനെ കണ്ടത്. പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചിരുന്നതായും എസ്പി പറഞ്ഞു.

പ്രതികളായവരുടെ ഫോണില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവര്‍ ഉപദ്രവിച്ച് അവശനാക്കിയ ശേഷം രാജേഷിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മറ്റു തെളിവുകളും ശേഖരിച്ചിട്ടുണ്ട്. മരത്തിന്റെ കൊമ്പും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എസ്പി പറഞ്ഞു. രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ രണ്ടരവരെയാണ് ചോദ്യം ചെയ്തത്. അതിനിടെയായിരുന്നു ക്രൂരമായ മര്‍ദ്ദനം. മണിക്കൂറുകളോളം മര്‍ദ്ദിച്ചിട്ടും പൊലീസിനെ അറിയിച്ചില്ല. ഒടുവില്‍ വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.

സംഭവം അറിഞ്ഞ് പോയ പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെ നിന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതുവഴിയാണ് പ്രതികളിലേക്ക് എളുപ്പം എത്താന്‍ സാധിച്ചത്. നടപടികള്‍ പൂര്‍ത്തിയായി. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മരിച്ച വ്യക്തിയുടെ ടീഷര്‍ട്ട് ഇവര്‍ ഒളിപ്പിച്ച് വച്ചിരുന്നു. ഇത് വീണ്ടെടുക്കേണ്ടതുണ്ട്. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒന്‍പതാമത്തെ പ്രതി അങ്ങാടിയിലെ സിസിടിവി ഫൂട്ടേജിന്റെ ഡിവിആര്‍ എടുത്ത് മാറ്റി നശിപ്പിക്കാനുള്ള ശ്രമം നടത്തിയതായി കണ്ടെത്തിയതായും എസ്പി പറഞ്ഞു.

മോഷണശ്രമത്തിന്റെ ഭാഗമായാണ് രാജേഷ് അവിടെ എത്തിയത് എന്നാണ് പ്രാഥമിക നിഗമനം. എത്താനുള്ള സാഹചര്യം കണ്ടെത്തേണ്ടതുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.കൈ പുറകില്‍ കെട്ടിയിട്ടാണ് ഇങ്ങനെ മര്‍ദ്ദിച്ചത്. കൂടാതെ മര്‍ദ്ദിച്ച് അവശനാക്കിയ രാജേഷിനെ പ്രതികള്‍ ചേര്‍ന്ന് വലിച്ചിഴച്ചതായും പൊലീസ് പറയുന്നു. തെളിവ് നശിപ്പിക്കല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നതെന്നും എസ്പി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; എതിര്‍പ്പുമായി ബിജെപി

ചരിത്രമെഴുതി ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍; ഝാര്‍ഖണ്ഡിന് കന്നി സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം

14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT