പൂക്കോട് വെറ്ററിനറി കോളജ്, സിദ്ധാര്‍ഥന്‍ ഫയല്‍
Kerala

Veterinary student's death in Wayanad: സിദ്ധാര്‍ഥന്റെ ആത്മഹത്യ; അവര്‍ പഠിക്കണ്ട; 19 വിദ്യാര്‍ഥികളെ പുറത്താക്കിയെന്ന് സര്‍വകലാശാല

കേസിലെ പ്രതികള്‍ക്ക് പഠനം തുടരാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയതിനെതിരെ സിദ്ധാര്‍ഥന്റെ സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സര്‍വകലാശാലയുടെ മറുപടി.

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്റെ ആത്മഹത്യയില്‍ പ്രതികളായ 19 വിദ്യാര്‍ഥികളെ സര്‍വകലാശാല പുറത്താക്കി. പ്രതികളായ വിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സര്‍വകലാശാല വ്യക്തമാക്കി. നടപടി വെറ്ററിനറി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു.

കേസിലെ പ്രതികള്‍ക്ക് പഠനം തുടരാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയതിനെതിരെ സിദ്ധാര്‍ഥന്റെ സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സര്‍വകലാശാലയുടെ മറുപടി. ഈ വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. അതില്‍ വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായും ഈ സാഹചര്യത്തിലാണ് 19 വിദ്യാര്‍ഥികളെ പുറത്താക്കിയതെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു. ഇവര്‍ക്ക് ഈ സര്‍വകലാശാലയില്‍ തുടര്‍ പഠനത്തിന് അവസരമുണ്ടാകില്ലെന്നും കോടതിയെ അറിയിച്ചു.

2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയെന്നാണ് കേസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT