പ്രതീകാത്മക ചിത്രം 
Kerala

ബാലതാരത്തിന്റെ പേരിൽ അശ്ലീല സന്ദേശം, പ്രതി പിടിയിൽ; പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയെടുക്കും

2019 മുതൽ ഇയാൾ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കൂടാതെ സീരിയലുകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രങ്ങളും മോശമായി ഉപയോ​ഗിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതി പിടിയിൽ. കൊല്ലം കണ്ണനെല്ലൂര്‍ സ്വദേശി അല്‍ അമീന്‍ ആണ് ഇരിങ്ങാലക്കുട സൈബര്‍ പൊലീസിന്റെ പിടിയിലായത്. ബാലതാരത്തിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. 

2019 മുതൽ ഇയാൾ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കൂടാതെ സീരിയലുകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രങ്ങളും മോശമായി ഉപയോ​ഗിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന ബാലവകാശ കമ്മീഷനാണ് പൊലീസിനോട് നടപടിയെടുക്കാൻ നിർദേശിച്ചത്. ഫേസ്ബുക്കില്‍ നിന്നും ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. പൊലീസ് പിടികൂടാതിരിക്കാനായി മറ്റൊരാളുടെ വിലാസത്തിലുള്ള മൊബൈല്‍ നമ്പറാണ് ഇയാള്‍ ഇന്റെര്‍നെറ്റിനായി ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ പ്രതിയെ തിരിച്ചറിയാനും വൈകി. 

ഇയാള്‍ ഉപയോഗിച്ചിരുന്ന വ്യാജ ഫേസ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും  മറ്റ് ധാരാളം വ്യാജ പ്രൊഫൈലുകളില്‍ നിന്നും പേജില്‍ ലൈക്കും കമന്റും രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത ആയിരത്തോളം പേരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇവരേയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

SCROLL FOR NEXT