കൊടിക്കുന്നില്‍ സുരേഷിനെതിരെ പോസ്റ്ററുകള്‍ / ടെലിവിഷന്‍ ചിത്രം 
Kerala

സിറ്റി മണിയന്റെ 'കുണ്ടന്നൂര്‍ പണി' കൊല്ലത്ത് വേണ്ട ; കൊടിക്കുന്നില്‍ സുരേഷിനെതിരെ പോസ്റ്ററുകള്‍

ഡിസിസി പ്രസിഡന്റ് സാധ്യതാപട്ടികയില്‍ ഇടംപിടിച്ച രാജേന്ദ്രപ്രസാദിനെതിരെയും വിമര്‍ശനമുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം ഡിസിസി പ്രസിഡന്റ് സാധ്യതാപട്ടികയുമായി ബന്ധപ്പെട്ട് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനെതിരെ പോസ്റ്ററുകള്‍. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ് ആളെ നിര്‍ദേശിച്ചതില്‍ പ്രതിഷേധിച്ചാണ് പോസ്റ്ററുകള്‍. 

കോണ്‍ഗ്രസിന്റെ പേരില്‍ തടിച്ചുകൊഴുത്ത കൊടിക്കുന്നിലിന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാന്‍ എന്തു കാര്യം ?. പോടാ പോത്തന്‍കോട്കാരാ..സിറ്റി മണിയന്റെ 'കുണ്ടന്നൂര്‍ പണി' കൊല്ലത്ത് വേണ്ട എന്നിങ്ങനെ പോകുന്നു കൊടിക്കുന്നിലിനെതിരെയുള്ള പരാമര്‍ശങ്ങള്‍. 

ഡിസിസി പ്രസിഡന്റ് സാധ്യതാപട്ടികയില്‍ ഇടംപിടിച്ച രാജേന്ദ്രപ്രസാദിനെതിരെയും വിമര്‍ശനമുണ്ട്. 78 വയസ്സ് രാജേന്ദ്രപ്രസാദിന്. എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത വ്യക്തിക്ക് എന്തിനാ ഡിസിസി പ്രസിഡന്റ് ?. രാജേന്ദ്രപ്രസാദ് പടുകിഴവനാണ്. അനാരോഗ്യന്‍. ഡിസിസി പ്രസിഡന്റ് സ്ഥാനം ചലനാത്മകമായ കരങ്ങളില്‍ ഏല്‍പ്പിക്കണമെന്നും പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നു. 

ഡിസിസി പ്രസിഡന്റുമാരുടെ ചുരുക്കപ്പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ കഴിഞ്ഞദിവസം കോട്ടയത്തും പോസ്റ്റര്‍ പ്രതിഷേധം ഉണ്ടായിരുന്നു. പട്ടികയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത എതിര്‍പ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മ്യൂസിക്കല്‍ ചെയര്‍ അവസാനിപ്പിക്കൂ..' സഞ്ജുവിനെ എന്തിന് മൂന്നാമതിറക്കി? ബാറ്റിങ് ഓര്‍ഡര്‍ മാറ്റത്തിനെതിരെ മുന്‍ താരം

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

SCROLL FOR NEXT