Congress Leader K C Venugopal  file
Kerala

'വിശാല ലക്ഷ്യത്തിന് മുമ്പില്‍ കൊച്ചു കൊച്ചു പരിഭവങ്ങള്‍ക്ക് എന്തു പ്രസക്തി'

പി വി അന്‍വറുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ശുഭപര്യവസാനമായി തീരുമെന്ന് കെ സി വേണുഗോപാല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി വി അന്‍വറുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ശുഭപര്യവസാനമായി തീരുമെന്ന് കെ സി വേണുഗോപാല്‍ ( K C Venugopal ). ഈ വിഷയത്തില്‍ നേരത്തെ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല. എല്ലാവര്‍ക്കും ഒറ്റ ലക്ഷ്യമേയുള്ളൂ കേരളത്തില്‍. പിണറായിയെ താഴെയിറക്കുക എന്നത്. വിശാല ലക്ഷ്യത്തിന് മുമ്പില്‍ കൊച്ചു കൊച്ചു പരിഭവങ്ങള്‍ക്കോ പിണക്കങ്ങള്‍ക്കോ എന്തു പ്രസക്തിയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. കൂടാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം കൂട്ടാന്‍ ഞങ്ങള്‍ തയ്യാറാണെന്നും വേണുഗോപാല്‍ പറഞ്ഞു.

ശശി തരൂരുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഒരു പ്രതിസന്ധിയുമില്ല. ഞങ്ങളുടെ പാര്‍ട്ടി അഭിപ്രായ സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ട് ചിലര്‍ അഭിപ്രായങ്ങള്‍ പറയും. ചിലര്‍ അഭിപ്രായങ്ങള്‍ പറയാതിരിക്കും. അതൊക്കെ ഞങ്ങളുടെ പാര്‍ട്ടിയുടെ ഒരു സൗന്ദര്യമാണ്. ഈ വിഷയത്തില്‍ നേതാക്കള്‍ക്കിടയില്‍ ഒരു ഭിന്നതയും ഇല്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്താന്‍ പി വി അന്‍വര്‍ കഴിഞ്ഞദിവസം ശ്രമം നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ച നടന്നില്ല. കോണ്‍ഗ്രസിന് കേരളത്തില്‍ കൊള്ളാവുന്ന ഒരു നേതൃത്വമുണ്ടെന്നും അന്‍വറുമായുള്ള പ്രശ്‌നങ്ങള്‍ അവര്‍ ചര്‍ച്ചചെയ്ത് പരിഹരിച്ചുകൊള്ളുമെന്നുമാണ് വേണുഗോപാല്‍ പറഞ്ഞത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിച്ചതോടെ, ഇനി കെ സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്ന് പി വി അന്‍വര്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT