K Rajan ഫയല്‍
Kerala

'ഏതെങ്കിലും മതത്തിന്റെയോ ചിഹ്നത്തിന്റെയോ മുന്നില്‍ കുനിഞ്ഞ് നില്‍ക്കാന്‍ എല്‍ഡിഎഫ് മന്ത്രിമാരെ കിട്ടില്ല'

ഒരു ഭരണഘടന സ്ഥാപനമായ ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കെ രാജന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്ഭവനിലെ പ്രധാന ഹാളിലെ വേദിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി മന്ത്രി കെ രാജന്‍(K Rajan). രാജേന്ദ്ര ആര്‍ലേക്കര്‍ എന്ന വ്യക്തിക്ക് മനസ്സില്‍ ഏത് ഭാരതാംബയേയും സൂക്ഷിക്കാം പക്ഷേ ഒരു ഭരണഘടന സ്ഥാപനമായ ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കെ രാജന്‍ പറഞ്ഞു.

രാജ്ഭവനില്‍ കൃഷിവകുപ്പ് ആലോചിച്ച പരിപാടി ചെടി നടലും അതിന്റെ വിതരണവുമാണ്. എന്നാല്‍ ദീപം കൊളുത്തുന്നത് മാത്രമല്ല, ദീപം കൊളുത്തുന്ന ചിത്രത്തില്‍ ഭാരതാംബയായി ചിത്രീകരിക്കുന്നത് ഭരണഘടനയോ, ഏതെങ്കിലും പൊതുകേന്ദ്രമോ അംഗീകരിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാത്ത ഭാരതാംബയുടെ ചിത്രമാണെന്ന് നിശ്ചയിക്കപ്പെടുന്നത് തികച്ചും ലജ്ജാകരമാണ്. ഭരണഘടനാ കേന്ദ്രമായ ഇതിന്റെ മാര്‍ഗമായി രാജ്ഭവന്‍ മാറാന്‍ പാടില്ലായിരുന്നു. രാജേന്ദ്ര ആര്‍ലേക്കര്‍ എന്ന വ്യക്തിക്ക് മനസ്സില്‍ ഏത് ഭാരതാംബയേയും സൂക്ഷിക്കാം പക്ഷേ ഒരു ഭരണഘടന സ്ഥാപനമായ ഗവര്‍ണര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കെ രാജന്‍ പറഞ്ഞു.

പരിസ്ഥിതി ദിനമായ ഇന്ന് രാജ്ഭവനില്‍ സ്ഥാപിച്ച ഭാരതാംബയുടെ ചിത്രത്തെത്തുടര്‍ന്നുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് കൃഷി വകുപ്പിന്റെ രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടി ഉപേക്ഷിച്ചതോടെയാണ് സംഭവം വിവാദമായത്. സെക്രട്ടറിയറ്റിലേക്കാണ് പരിപാടി മാറ്റിയത്. പരിപാടി മാറ്റിയ കൃഷി വകുപ്പ് തീരുമാനത്തെ മന്ത്രി കെ രാജന്‍ പിന്തുണച്ചു. ഏതെങ്കിലും മതത്തിന്റെയോ ചിഹ്നത്തിന്റെയോ മുന്നില്‍ കുനിഞ്ഞ് നിന്ന് നിലവിളക്ക് കൊളുത്താന്‍ എല്‍ഡിഎഫ് മന്ത്രിമാരെ കിട്ടില്ല. അതാണ് കൃഷിവകുപ്പ് നടപടിയിലൂടെ വ്യക്തമാക്കിയതെന്ന് കെ രാജന്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം പരിപാടിയുടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവനിലെത്തിയപ്പോഴാണ് ഭാരതാംബയുടെ ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. ആര്‍എസ്എസ് പതാക പിടിച്ച് നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രമാണ് സ്ഥാപിച്ചത്. ഉദ്യോഗസ്ഥര്‍ ഇക്കാര്യം മന്ത്രിയെ അറിയിച്ചതോടെ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ന്ന് ചിത്രം മാറ്റണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മാറ്റാനാവില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെ പരിപാടി രാജ്ഭവനില്‍ നടത്തേണ്ടതില്ലെന്ന് സര്‍ക്കാരും തീരുമാനിക്കുകയായിരുന്നു.

കാന്‍സര്‍ രോഗിയായ സ്ത്രീയെ കെട്ടിയിട്ടു, വായില്‍ തുണി തിരുകി പണം കവര്‍ന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT