എംപുരാൻ, ആർ വി ബാബു ഫെയ്സ്ബുക്ക്
Kerala

Empuraan Controversy: 'ആവേശത്തോടെ കാണാന്‍ പോയവര്‍ തന്നെ എതിരായി; ഹിന്ദു വിരുദ്ധപക്ഷത്തിന്റെ കാപട്യം തുറന്നുകാട്ടി'

'ഗോധ്രയെ ഒഴിവാക്കി ഒരു ഗുജറാത്ത് കലാപവുമില്ല എന്ന് സ്ഥാപിക്കാൻ ഈ വിവാദത്തിന് കഴിഞ്ഞു'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എംപുരാൻ സിനിമ 200 കോടി ക്ലബ്ബിൽ കയറിയത് സിനിമയെ വിമർശിച്ചവർക്കുള്ള തിരിച്ചടിയാണെന്ന വാദം ബാലിശമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു. എംപുരാനെ സാമ്പത്തികമായി പരാജയപ്പെടുത്തുക എന്നതായിരുന്നില്ല ഇതിനെ എതിർത്തവർ ലക്ഷ്യം വച്ചത്. ആവേശത്തോടെ എംപുരാൻ കാണാൻ പോയവർ തന്നെയാണ് അതിനെതിരെ തിരിഞ്ഞതെന്നും ആർ വി ബാബു പറഞ്ഞു.

ഏകപക്ഷീയമായി ഹിന്ദുക്കളെ അക്രമകാരികളും മത തീവ്രവാദികളെ ഇരകളുമാക്കി ചിത്രീകരിച്ച ചരിത്ര വിരുദ്ധമായ ഒരു സിനിമയെ പൊതു സമൂഹത്തിൽ തുറന്ന് കാണിക്കാനാണ് ഈ എതിർപ്പ് കൊണ്ട് ഉദ്ദേശിച്ചത്. അത് നൂറ് ശതമാനവും വിജയം കണ്ടുവെന്നതാണ് എതിർത്തവർ നേടിയ വിജയമെന്നും ആർ വി ബാബു ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഗോധ്രയെ ഒഴിവാക്കി ഒരു ഗുജറാത്ത് കലാപവുമില്ല എന്ന് സ്ഥാപിക്കാൻ ഈ വിവാദത്തിന് കഴിഞ്ഞു. ഒപ്പം ഹിന്ദു വിരുദ്ധ പക്ഷത്തിൻ്റെ നിലപാടുകളിലെ കാപട്യം തുറന്ന് കാണിക്കാനും എംപുരാൻ വിവാദത്തിന് കഴിഞ്ഞുവെന്നും ആർ വി ബാബു അവകാശപ്പെട്ടു. സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് എംപുരാൻ സിനിമയിൽ നിന്നും ഏതാനും ഭാ​ഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT