എസ് രാജേന്ദ്രന്‍ 
Kerala

'സോഷ്യല്‍ ഓഡിറ്റിങിന് ഞാന്‍ തയ്യാര്‍; ഇടുക്കിയിലെ സിപിഎം നേതാക്കളുടെ സ്വത്ത് ഇഡി അന്വേഷിക്കണം'

തോട്ടം തൊഴിലാളികളുടെ പണത്തില്‍ ആണ് മൂന്നാറില്‍ സിപിഎം നേതക്കള്‍ കാറില്‍ സഞ്ചരിക്കുന്നതെന്നും എസ് രാജേന്ദ്രന്‍ ആരോപിച്ചു. ബിജെപിയിലേക്കുള്ള മാറ്റം എന്റെ നേട്ടത്തിനല്ല

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: സിപിഎമ്മിനെ കടന്നാക്രമിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എംഎല്‍എയായ അഞ്ച് വര്‍ഷവും തന്നെ ഒന്നും ചെയ്യാനാവാത്ത വിധത്തില്‍ വിലക്കിയെന്നും ഇടുക്കിയിലെ സിപിഎം നേതാക്കളുടെ സ്വത്ത് ഇഡി പരിശോധിക്കണമെന്നും രാജേന്ദ്രന്‍ പറഞ്ഞു. ബിജെപി അംഗത്വമെടുത്ത ശേഷം മൂന്നാറില്‍ സംഘടിപ്പിച്ച പാര്‍ട്ടി സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ചെയ്യേണ്ട നല്ല കാര്യങ്ങള്‍ സിപിഎം നേതാക്കള്‍ ബ്ലോക്ക് ചെയ്തുവെന്നും എസ് രാജേന്ദ്രന്‍ ആരോപിച്ചു. താന്‍ എംഎല്‍എ. ആയിരുന്നപ്പോള്‍ തോട്ടം തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിച്ചു. അവര്‍ക്ക് നിരവധി ഗുണങ്ങള്‍ കിട്ടി. തോട്ടം തൊഴിലാളികളുടെ പണത്തില്‍ ആണ് മൂന്നാറില്‍ സിപിഎം നേതക്കള്‍ കാറില്‍ സഞ്ചരിക്കുന്നതെന്നും എസ് രാജേന്ദ്രന്‍ ആരോപിച്ചു. ബിജെപിയിലേക്കുള്ള മാറ്റം എന്റെ നേട്ടത്തിനല്ല. 40 വര്‍ഷത്തെ പൊതുജീവിതം കൊണ്ട് ഒന്നും നേടിയിട്ടില്ല. സോഷ്യല്‍ ഓഡിറ്റിന് താന്‍ തയാറാണ്. മുന്നാറിലെ സിപിഎം നേതാക്കളുടെ സ്വത്ത് ഇ.ഡി. പരിശോധിക്കണമെന്നും എസ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് മൂന്നാറില്‍ എസ് രാജേന്ദ്രന് സ്വീകരണം ഒരുക്കിയത്. രാജേന്ദ്രനൊപ്പം ബിജെപിയിലെത്തിയ മറ്റ് പ്രവര്‍ത്തകരും ചടങ്ങിനെത്തി.

S Rajendran against cpm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

ഗുരുവായൂരില്‍ ഓഗസ്റ്റ് 30ന് 356 വിവാഹങ്ങള്‍; ദര്‍ശനത്തിന് ക്രമീകരണം

മോദിയും രാഹുലും കഴിഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യന്‍ വിജയ്; ടിവികെ അധ്യക്ഷന് ജനപ്രീതി ഏറുന്നുവെന്ന് റിപ്പോര്‍ട്ട്

രൂപമാറ്റം ഒഴിവാക്കാത്തതിനാല്‍ ഫിറ്റ്‌നസ് നിഷേധിച്ചു; ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കടമെടുത്ത ഓരോ 100 രൂപയ്ക്കും 3 പൈസ മാത്രം തിരിച്ചടവ്! ബിജെപി മുന്‍ എംപി കടമെടുത്തത് 22,000 കോടി, അടയ്ക്കേണ്ടത് 6.5 കോടി; വിവാദം