എസ് രാജേന്ദ്രന്‍ 
Kerala

'സോഷ്യല്‍ ഓഡിറ്റിങിന് ഞാന്‍ തയ്യാര്‍; ഇടുക്കിയിലെ സിപിഎം നേതാക്കളുടെ സ്വത്ത് ഇഡി അന്വേഷിക്കണം'

തോട്ടം തൊഴിലാളികളുടെ പണത്തില്‍ ആണ് മൂന്നാറില്‍ സിപിഎം നേതക്കള്‍ കാറില്‍ സഞ്ചരിക്കുന്നതെന്നും എസ് രാജേന്ദ്രന്‍ ആരോപിച്ചു. ബിജെപിയിലേക്കുള്ള മാറ്റം എന്റെ നേട്ടത്തിനല്ല

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: സിപിഎമ്മിനെ കടന്നാക്രമിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എംഎല്‍എയായ അഞ്ച് വര്‍ഷവും തന്നെ ഒന്നും ചെയ്യാനാവാത്ത വിധത്തില്‍ വിലക്കിയെന്നും ഇടുക്കിയിലെ സിപിഎം നേതാക്കളുടെ സ്വത്ത് ഇഡി പരിശോധിക്കണമെന്നും രാജേന്ദ്രന്‍ പറഞ്ഞു. ബിജെപി അംഗത്വമെടുത്ത ശേഷം മൂന്നാറില്‍ സംഘടിപ്പിച്ച പാര്‍ട്ടി സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ചെയ്യേണ്ട നല്ല കാര്യങ്ങള്‍ സിപിഎം നേതാക്കള്‍ ബ്ലോക്ക് ചെയ്തുവെന്നും എസ് രാജേന്ദ്രന്‍ ആരോപിച്ചു. താന്‍ എംഎല്‍എ. ആയിരുന്നപ്പോള്‍ തോട്ടം തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിച്ചു. അവര്‍ക്ക് നിരവധി ഗുണങ്ങള്‍ കിട്ടി. തോട്ടം തൊഴിലാളികളുടെ പണത്തില്‍ ആണ് മൂന്നാറില്‍ സിപിഎം നേതക്കള്‍ കാറില്‍ സഞ്ചരിക്കുന്നതെന്നും എസ് രാജേന്ദ്രന്‍ ആരോപിച്ചു. ബിജെപിയിലേക്കുള്ള മാറ്റം എന്റെ നേട്ടത്തിനല്ല. 40 വര്‍ഷത്തെ പൊതുജീവിതം കൊണ്ട് ഒന്നും നേടിയിട്ടില്ല. സോഷ്യല്‍ ഓഡിറ്റിന് താന്‍ തയാറാണ്. മുന്നാറിലെ സിപിഎം നേതാക്കളുടെ സ്വത്ത് ഇ.ഡി. പരിശോധിക്കണമെന്നും എസ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് മൂന്നാറില്‍ എസ് രാജേന്ദ്രന് സ്വീകരണം ഒരുക്കിയത്. രാജേന്ദ്രനൊപ്പം ബിജെപിയിലെത്തിയ മറ്റ് പ്രവര്‍ത്തകരും ചടങ്ങിനെത്തി.

S Rajendran against cpm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഷാഫി പറമ്പിലിന്റേയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി'; പ്രശോഭിനെതിരെ കൂടുതല്‍ ആരോപണവുമായി യുവതി

'സുശീലയെ ലഭിച്ചത് ഒരു ഭാ​ഗ്യമാണ്; അതിലും വലിയ അം​ഗീകാരം വേറെയില്ല'

'കല്യാണി'യ്ക്ക് ശേഷം ആ വൈറൽ ​ഗ്യാങ് വീണ്ടുമെത്തുന്നു; ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി

ബുംറ,ജാക്ക്സ്,സാന്റ്‌നര്‍ എവിടെ?, സൂപ്പർ താരങ്ങൾ ഇല്ലാതെ വലഞ്ഞ് മുംബൈ ഇന്ത്യൻസ്

'ഇന്നും ഫുക്രു ഇല്ലേ എന്ന് കമന്റിടും'; എനിക്കുമൊരു മകനുള്ളതല്ലേ? സൗഹൃദം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് മഞ്ജു പത്രോസ്

SCROLL FOR NEXT