സജി ചെറിയാന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു ടിവി ദൃശ്യം
Kerala

'സിനിമയിലെ സംഭാവന മുന്‍നിര്‍ത്തി ഉയര്‍ന്ന പദവികള്‍ നല്‍കി; സര്‍ക്കാര്‍ ഇരയോടൊപ്പം'

ഏത് ഉന്നതനായാലും കുറ്റക്കാരനെതിരെ സര്‍ക്കാര്‍ അതിശക്തമായ നിയമനടപടി സ്വീകരിക്കും.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമയിലെ സംഭാവന മുന്‍ നിര്‍ത്തിയാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഉള്‍പ്പടെ ഉയര്‍ന്ന പദവികള്‍ നല്‍കിയത്‌. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവതതരമാണെന്നും ദുരനുഭവം ഉണ്ടായവര്‍ മുന്നോട്ടുവരണമെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സജി ചെറിയാന്‍.

ഏത് ഉന്നതനായാലും കുറ്റക്കാരനെതിരെ സര്‍ക്കാര്‍ അതിശക്തമായ നിയമനടപടി സ്വീകരിക്കും. അത് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. എന്തെങ്കിലും വസ്തുതയുള്ളതുകൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം നടക്കട്ടെ. ആരെയും സംരക്ഷിക്കില്ല. സിനിമ കോണ്‍ക്ലേവിന് ശേഷം സെറ്റുകളില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഒരു നടി പരാതി നല്‍കിയപ്പോള്‍ തന്നെ നിയമനടപടിയായല്ലോ. സിനിമാ മേഖലയില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യപരിഗണനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.

അതേസമയം, ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തിനെ പാര്‍പ്പിക്കുക. പീഡനക്കേസില്‍ അറസ്റ്റിലായ രഞ്ജിത്തിനെ കൊച്ചിയില്‍ മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ചാണ് പൊലീസ് റിമാന്‍ഡ് ചെയ്തത്. ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രിയാണ് പൊലീസ് കൊച്ചിയിലെത്തിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രഞ്ജിത്തിനെ രാവിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു. നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

തുടര്‍ന്ന് ഉടന്‍ തന്നെ കൊച്ചിയിലെ മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് പിടിയിലായത്. കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. നടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

saji cheriyan against director ranjith

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്റെ കാറില്‍ സംസ്ഥാനം വിടാന്‍ ശ്രമം, രാത്രി റോഡില്‍ വാഹനം തടഞ്ഞ് പൊലീസ്, 'മിന്നല്‍ നീക്ക'ത്തില്‍ രഞ്ജിത്ത് കുടുങ്ങി

തിരിച്ചു കയറി സ്വര്‍ണവില; പവന് ഒറ്റയടിക്ക് 1,440 രൂപ കൂടി

'സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം, സ്ത്രീധനത്തിന്റെ പൂര്‍ണാവകാശി സ്ത്രീ മാത്രം'; അലഹാബാദ് ഹൈക്കോടതി

'അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല, ആകെയുള്ള ബന്ധം ഇടയ്ക്ക് പൈസ ചോദിക്കുന്നത് മാത്രമാണ്'; കിച്ചു സുധി

കാരവാനില്‍ വെച്ച് കയറിപ്പിടിച്ചു, നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടി; നടിയുടെ പരാതി

SCROLL FOR NEXT