ജി ശക്തിധരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം 
Kerala

കൈതോലപ്പായയിലെ പണം; എസിപി അന്വേഷിക്കും; ശക്തിധരന്റെയും ബെന്നി ബെഹന്നാന്റെയും മൊഴി രേഖപ്പെടുത്തും

ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം നടത്തും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം നടത്തും. ബെന്നി ബഹന്നാന്‍ എംപിയുടെ പരാതിയിലാണ് നടപടി. കന്റോണ്‍മെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. കേസ്എടുക്കുന്ന കാര്യം പ്രാഥമിക പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.  

പരാതി നല്‍കിയ ബെന്നി ബെഹന്നാന്റെയും ആരോപണം ഉന്നയിച്ച ശക്തിധരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹന്നാന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.  

ശക്തിധരന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാണെന്നും കൊച്ചിയിലെ ആശുപത്രിയില്‍ അന്ന് ചികിത്സ തേടിയത് സിപിഎം നേതാവ് പി ജയരാജനാണെന്നും ബെന്നി പറഞ്ഞിരുന്നു. ആരോപണത്തില്‍ പറയുന്ന നിലവിലെ മന്ത്രിസഭാംഗം ആരെന്ന് അന്വേഷിക്കണം. ആരോപണങ്ങള്‍ തെറ്റെങ്കില്‍ ശക്തിധരനെതിരെ കേസെടുക്കണമെന്നും ബെന്നി ആവശ്യപ്പെട്ടിരുന്നു. ശക്തിധരന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഇഡിക്കും സിബിഐക്കും പരാതി നല്‍കുമെന്നും ബെന്നി കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT