സമീര്‍ താഹിര്‍ 
Kerala

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍

സംവിധായകരുടെ ലഹരി ഉപയോഗം തന്റെ അറിവോടെയല്ലെന്ന് സമീര്‍ താഹിര്‍ എക്‌സൈസിന് മൊഴി നല്‍കി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവസംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഫ്‌ലാറ്റ് വാടയ്ക്ക് എടത്ത ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംവിധായകരുടെ ലഹരി ഉപയോഗം തന്റെ അറിവോടെയല്ലെന്ന് സമീര്‍ താഹിര്‍ എക്‌സൈസിന് മൊഴി നല്‍കി.

സമീര്‍ താഹിറിന് സംവിധായകരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ ആവശ്യത്തിനായാണ് താഹിര്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തത്. അവിടെ കഥ പറയാന്‍ നിരവധി പേര്‍ വന്നിരുന്നു. യുവസംവിധായകരുടെ ലഹരി ഉപയോഗം സമീറിന് അറിയില്ലായിരുന്നുവെന്നാണ് മനസിലായത്. എന്നാല്‍ അദ്ദേഹം വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റില്‍ അത്തരമൊരു കുറ്റകൃത്യം നടക്കാന്‍ സമീര്‍ അനുവദിക്കരുതായിരുന്നു. എന്‍ഡിപിഎസ് സെക്ഷന്‍ 25 പ്രകാരം കേസ് എടുത്തതെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊച്ചിയിലെ എക്‌സൈസ് ഓഫീസില്‍ വച്ചായിരുന്നു സമീറിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സംവിധായരായ ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും എക്‌സൈസ് പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. മൂവരും ലഹരി ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി; കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് മമ്മൂട്ടി; കെജിഎസിന് എഴുത്തച്ഛന്‍ പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

SCROLL FOR NEXT