തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച സ്കൂബാ സംഘം ഫെയ്സ്ബുക്ക്
Kerala

വയനാട്ടിലെ ദുരന്തഭൂമിയിലേയ്ക്ക് ; രക്ഷാപ്രവര്‍ത്തനത്തിന് സ്‌കൂബാ ഡൈവിങ് സംഘവും

ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിക്ക് വേണ്ടി തെരച്ചില്‍ നടത്തിയ 100 അംഗ ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘമാണ് വയനാട്ടിലെത്തുക

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് സ്‌കൂബാ ഡൈവിങ് സംഘവും. തിരുവനന്തപുരത്തു നിന്നും വയനാട്ടിലേക്ക് സ്‌കൂബാ ഡൈവിങ് സംഘം യാത്ര തിരിച്ചു.

ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിക്ക് വേണ്ടി തെരച്ചില്‍ നടത്തിയ 100 അംഗ ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘമാണ് വയനാട്ടിലെത്തുക. സൈന്യവും എന്‍ഡിആര്‍എഫ് സംഘവും പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിട്ടുണ്ട്. ദുരന്ത ഭൂമിയില്‍ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയില്‍ കണ്ടെത്തിയെന്നാണ് വിവരം. ഇവരെ വടം കെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം.

കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്(ഡിഎസ്സി) സെന്റരില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങള്‍ വയനാട്ടില്‍ എത്തിയിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയെയും വയനാട്ടില്‍ വിന്യസിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മരണ സംഖ്യ 93 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ ചൂരല്‍മല, അട്ടമല, മുണ്ടക്കൈ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT