പ്രതീകാത്മക ചിത്രം 
Kerala

പേരക്കുട്ടിയുടെ ചികിത്സയ്ക്ക് 20,000 രൂപ വേണം, പണമില്ലാതെ വിഷമിച്ച ഗൃഹനാഥന് ഓണം ബംപറിൽ രണ്ടാം സമ്മാനം 

വൃക്കസംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് നവാസിന്റെ മകളുടെ മകൾ അഞ്ചാം ക്ലാസുകാരി നസ്രിയ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: 20,000 രൂപ ഇല്ലാത്തതിന്റെ പേരിൽ പേരക്കുട്ടിയുടെ ചികിത്സ മാറ്റിവച്ച നവാസിന്റെ കൈയിലേക്ക് ഭാ​ഗ്യദേവത എത്തിച്ചത് ഒരുകോടി രൂപ. സർക്കാരിന്റെ ഓണം ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനമാണ് ആലപ്പുഴ സ്വദേശിയായ എ നവാസിനു ലഭിച്ചത്. 

വൃക്കസംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് നവാസിന്റെ മകളുടെ മകൾ അഞ്ചാം ക്ലാസുകാരി നസ്രിയ.  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന് കിടത്തിച്ചികിത്സ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 15 ദിവസത്തെ ചികിത്സയ്ക്കും താമസത്തിനും മറ്റാവശ്യങ്ങൾക്കുമായി ഇരുപതിനായിരത്തോളം രൂപ വേണം. പണമില്ലാത്തതിനാൽ പിന്നീടു വരാമെന്ന് പറഞ്ഞു മടങ്ങുകയായിരുന്നു. 

വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്ന നവാസിന് സ്വകാര്യ ഭക്ഷ്യോൽപന്ന നിർമാണ കമ്പനിയിൽ പൊറോട്ട ഉണ്ടാക്കലാണു ജോലി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT