പ്രതീകാത്മക ചിത്രം ഫയല്‍
Kerala

7 വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്നു; 24കാരന് ക്രിസ്മസ്-പുതുവത്സര ബമ്പറില്‍ ഒരു കോടി

ദിവസവും 200 രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ ഇമ്പദുരൈ വാങ്ങാറുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനം മലയാറ്റൂര്‍- നീലിശ്വരം പഞ്ചായത്തിലെ കൊറ്റമത്ത് താമസിക്കുന്ന ഇമ്പദുരൈക്ക് ലഭിച്ചു. കൊറ്റമം കീര്‍ത്തി ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ജോലിക്കാരനാണ് ഇമ്പദൂരൈ.

കൊറ്റമത്ത് ലോട്ടറി കച്ചവടം നടത്തുന്ന കളമ്പാട്ടുപുരം കുറിയേടം പൗലോസില്‍ നിന്നാണ് ഇമ്പദുരൈ 2 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. അതില്‍ ഒന്നിലാണ് ഭാഗ്യം ഒളിഞ്ഞിരുന്നത്. ദിവസവും 200 രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ ഇമ്പദുരൈ വാങ്ങാറുണ്ട്. ചെറിയ സമ്മാനങ്ങള്‍ നേരത്തെ കിട്ടിയിട്ടുണ്ട്. പണം കിട്ടിയാല്‍ നാട്ടില്‍ ഒരു വീട് വയ്ക്കണമെന്നും ഒരു ബിസിനസ് ആരംഭിക്കണമെന്നുമാണ് ഇമ്പദുരൈയുടെ ആഗ്രഹം.

സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ഫെഡറല്‍ ബാങ്ക് കാലടി ശാഖയില്‍ ഏല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ കടൈവാങ്കലില്‍ ഒരു ചെറിയ വീട്ടിലാണ് ഇമ്പദുരൈയും കുടുംബവും താമസിക്കുന്നത്. അമ്മയും ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞു. പിതാവ് മരിച്ചു.

ഏഴ് വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്നു. കൊറ്റമത്തെ കീര്‍ത്തി ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ ആറ് വര്‍ഷം മുന്‍പ് ഹെല്‍പര്‍ ആയാണ് ജോലി ആരംഭിച്ചത്. ഇപ്പോള്‍ പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് ആണ്. കാലടിയിലെ എബിന്‍ ലക്കി സെന്ററില്‍ നിന്നാണ് ഇമ്പദുരൈക്ക് ലോട്ടറി നല്‍കിയ പൗലോസ് ടിക്കറ്റുകള്‍ വാങ്ങിയത്. 20 പേര്‍ക്കാണ് ബമ്പര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ലഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT