തിരുവനന്തപുരം: ജ്യൂസിൽ മദ്യം കലർത്തി നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. യുവതിയുടെ കൂട്ടുകാരിയെയും ആൺ സുഹൃത്തിനെയുമാണ് കോവളം പൊലീസ് അറസ്റ്റുചെയ്തത്. മലപ്പുറം ഈശ്വരമംഗലം സ്വദേശി ശരത് (28), ഇയാളുടെ പെൺ സുഹൃത്തും മണ്ണാർക്കാട് എടത്തനാട്ടുകാര വെള്ളാംപാടത്തിൽ സൂര്യ(33) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതിയാണ് കോവളത്തെ സ്വകാര്യ ഹോട്ടലിൽ പീഡനത്തിന് ഇരയായത്. കഴിഞ്ഞ 17 നായിരുന്നു സംഭവം. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന് പറഞ്ഞായിരുന്നു യുവതിയെ കൂട്ടുകാരിയായ സൂര്യ കോവളത്തേക്ക് കൊണ്ടുവന്നത്. സൂര്യയുടെ ആൺസുഹൃത്തായ ശരത് ഇവർക്ക് കോവളത്ത് ഹോട്ടലിൽ മുറിയിയെടുത്തു നൽകി.
തുടർന്ന് ശരത് മദ്യവുമായി എത്തി ജ്യൂസിൽ മദ്യം ചേർത്ത് നിർബന്ധിപ്പിച്ച് യുവതിയെ കുടിപ്പിച്ചു. അർധബോധാവസ്ഥയിലായ യുവതിയെ ശരത് പീഡിപ്പിച്ചു എന്നാണ് പരാതി. പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂര്യ പകർത്തുകയും ചെയ്തു. കോവളത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലിചെയ്യുകയാണ് അറസ്റ്റിലായ ശരത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates