ചിത്രം: പിടിഐ 
Kerala

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഗ്നിബാധ: അഞ്ചുപേര്‍ മരിച്ചു; കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് അധികൃതര്‍

രാജ്യത്തെ പ്രധാന കോവിഡ് വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ പുനെ സെറം ഇന്‍സിറ്റിറ്റിയൂട്ടിലുണ്ടായ അഗ്നിബാധയില്‍ അഞ്ചുപേര്‍ മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്



പുനെ: രാജ്യത്തെ പ്രധാന കോവിഡ് വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ പുനെ സെറം ഇന്‍സിറ്റിറ്റിയൂട്ടിലുണ്ടായ അഗ്നിബാധയില്‍ അഞ്ചുപേര്‍ മരിച്ചു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.45ഓടെയാണ് അപകടമുണ്ടായത്. പ്ലാന്റിലെ ടെര്‍മിനല്‍ ഒന്നില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. നാലുപേരെ രക്ഷപ്പെടുത്തി. 

കെട്ടിടത്തിന്റെ നാല്, അഞ്ച് നിലകളിലാണ് തീ പര്‍ന്നത്. അഗ്നി ശമന സേനയുടെ പത്ത് യൂണിറ്റുകളും ധ്രുതകര്‍മ്മ സേനമയും ചേര്‍ന്ന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

കോവിഡ് വാക്‌സിനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തോ നിര്‍മ്മാണ യൂണിറ്റുകളിലോ അല്ല തീപിടിത്തമുണ്ടായതെന്ന് സെറം ഇന്‍സിറ്റ്റ്റിയൂട്ട് വ്യക്തമാക്കി. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറ്റകള്‍' ലക്ഷ്യം കണ്ടു; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

CJP Jantar Mantar Protest Live: നമ്മള്‍ അതു നേടി, പ്രഖ്യാപിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

ഋഷഭ് പന്ത് ഉത്തരാഖണ്ഡിലെ ഏറ്റവും ഉയർന്ന നികുതിദായകൻ! അടച്ചത് റെക്കോർഡ് തുക

"വെള്ളാനകളുടെ നാട്' സമയത്തേ ഫോട്ടോ ആണോ ?'; കാൻഡിഡ് ചിത്രങ്ങളുമായി ശോഭന

ദിവസവും 50 രൂപ മാറ്റിവെയ്ക്കാനുണ്ടോ?, 35 ലക്ഷം നേടാം; പോസ്റ്റ് ഓഫീസിന്റെ സൂപ്പര്‍ പ്ലാന്‍