കണ്ണൂർ: കണ്ണൂർ സർവകലാശാല ഭരണത്തിൽ യു ഡി എഫിന് മേധാവിത്വമുള്ള സിൻഡിക്കേറ്റ് പിടിമുറുക്കി. സർവകലാശാല രജിസ്ട്രാറെ സിൻഡിക്കേറ്റ് പുറത്താക്കി. രജിസ്ട്രാർ ജോബി കെ ജോസിനെയാണ് പുറത്താക്കിയത്. മുൻകൂർ അറിയിപ്പോ വിശദീകരണമോ ഇല്ലാതെയാണ് അസാധാരണ നീക്കം.
സിൻഡിക്കേറ്റ് യോഗത്തിൽ പ്രത്യേക അജണ്ടയായി വിഷയം ഉൾപ്പെടുത്തുകയായിരുന്നു. കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം കൂടി ശേഷിക്കെയാണ് ഇദ്ദേഹത്തെ യു.ഡി എഫിന് മേധാവിത്വമുള്ള സിൻഡിക്കേറ്റ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം അസിസ്റ്റന്റ് പ്രൊഫസറായ ഡോ പ്രിയ വർഗീസിൻ്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ അഭിഭാഷകനെ മാറ്റാൻ സർവ്വകലാശാല തീരുമാനിച്ചിരുന്നു.
പ്രിയയുടെ നിയമനത്തിൽ തെറ്റില്ലെന്ന നിലപാട് മാറ്റാൻ സർവകലാശാല തീരുമാനിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തെ ഇടത് സിൻഡിക്കേറ്റിൻ്റെ ഭരണത്തിനു ശേഷമാണ് യുഡിഎഫിന് നിയന്ത്രണമുള്ള സിൻഡിക്കേറ്റ് വരുന്നത്. സി.പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ ഭാര്യയാണ് അസി.പ്രൊഫസറായ ഡോ. പ്രിയ വർഗീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates