കെ സ്മാർട്ട്/ ഫയൽ 
Kerala

വിരല്‍ത്തുമ്പില്‍ സേവനം; തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ കെ -സ്മാര്‍ട്ടില്‍

ആദ്യ ഘട്ടത്തില്‍ എണ്‍പതോളം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ കോര്‍പറേഷനുകളിലും നഗരസഭകളിലും ലഭ്യമാക്കും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ തട്ടിപ്പുകള്‍ അവസാനിപ്പിച്ച് വിരല്‍ത്തുമ്പില്‍ സേവനം ലഭ്യമാക്കാന്‍ പുതുവര്‍ഷദിനം മുതല്‍ സംസ്ഥാനത്ത് 'കെ- സ്മാര്‍ട്ട്'. തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമാണ് കെ -സ്മാര്‍ട്ട്. ഇന്ന് മുതല്‍ സേവനം ലഭ്യമാകും. 

തുടക്കത്തില്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ ഓണ്‍ലൈന്‍ സേവനം ലഭിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ആദ്യ ഘട്ടത്തില്‍ എണ്‍പതോളം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ കോര്‍പറേഷനുകളിലും നഗരസഭകളിലും ലഭ്യമാക്കും. വെബ്‌പോര്‍ട്ടലിനു പുറമേ, മൊബൈല്‍ ആപ്ലിക്കേഷനായും കെ- സ്മാര്‍ട്ട് ലഭിക്കും. കെ- സ്മാര്‍ട്ട് ആപ്പിലൂടെ  അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ  വാട്സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാക്കും.

സുരക്ഷിതവും ന്യൂതനവുമായ സംവിധാനമാണ് കെ- സ്മാര്‍ട്ട് എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) തയാറാക്കിയ സോഫ്റ്റ്വെയര്‍. നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന 26 സോഫ്റ്റുവെയറുകള്‍ കെ- സ്മാര്‍ട്ടില്‍ ലയിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ജനുവരി ഒന്നു മുതല്‍ നടപ്പാക്കുന്നതെങ്കിലും ഭാവിയില്‍ കെ- സ്മാര്‍ട്ട് തന്നെയാകും സേവനങ്ങള്‍ക്കായി ഉപയോഗിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; പദവിയിലെത്തിയ ആദ്യ വനിത

'ശമ്പളം തരണം, അല്ലെങ്കിൽ ബുദ്ധിമുട്ടാകും'; മാനേജ്‍മെന്റിന് കത്ത് നൽകി ഒഡിഷ എഫ് സി താരങ്ങൾ

ചർമം തിളങ്ങാൻ ഇനി അരിപ്പൊടി ഫേയ്സ്പാക്ക്

'ഷാരൂഖും ഹൃത്വിക്കും മുഖാമുഖം; അടി പൊട്ടുമെന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു';'ശത്രുത'യുടെ കാലത്തെ ആ കൂടിക്കാഴ്ച

SCROLL FOR NEXT