ഫയല്‍ ചിത്രം 
Kerala

ജോലിയിൽ പ്രവേശിച്ചതു മുതൽ കടുത്ത ജാതിവിവേചനം, മദ്രാസ് ഐഐടിയിൽ നിന്ന് മലയാളി അധ്യാപകൻ രാജിവച്ചു

ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫ. വിപിൻ പി. വീട്ടിലാണ് രാജിവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ; മദ്രാസ് ഐഐടിയിൽ ജാതിവിവേചനമെന്ന് ആരോപിച്ച് മലയാളി അധ്യാപകൻ രാജിവച്ചു. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫ. വിപിൻ പി. വീട്ടിലാണ് രാജിവെച്ചത്. 

ജോലിയിൽ പ്രവേശിച്ച 2019 മുതൽ കടുത്ത ജാതിവിവേചനമാണ് നേരിടുന്നത്. വ്യക്തികളിൽ നിന്നാണ് വിവേചനമെന്നും ഇ-മെയിൽ മുഖേന വകുപ്പ് മേധാവിക്ക് അയച്ച രാജിക്കത്തിൽ വിപിൻ പറയുന്നു. മദ്രാസ് ഐഐടിയിൽ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയമിക്കണമെന്നും വിപിൻ ആവശ്യപ്പെട്ടു. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളിലുള്ളവർക്കാണ് ജാതിവിവേചനം നേരിടുന്നത്. 

തന്നെപ്പോലെ ജാതിവിവേചനം നേരിടുന്നവർ പരാതിയുമായി മുന്നോട്ടുവരണമെന്നും വിപിൻ ആവശ്യപ്പെട്ടു. വിപിന്റെ രാജിക്കത്ത് സോഷ്യൽ  മീ‍ഡിയയിൽ വൈറലാവുകയാണ്. 2019 ലാണ് മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിയായ ഫാത്തിമ ലത്തിഫ് അധ്യാപകരുടേയും മാനേജ്മെന്റിന്റേയും മതത്തിന്റെ പേരിലുണ്ടായ വിവേചനങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്തത്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം നടക്കുകയാണ്. അതിനിടെ കാമ്പസിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT