സിദ്ധാര്‍ഥന്റെ പിതാവ്- സിപിഎം സ്ഥാപിച്ച ഫ്ലെക്‌സ്  
Kerala

'മരണത്തിലും മുതലെടുക്കുന്ന ചെറ്റകള്‍; വെറുതെ വിട്ടൂകൂടെ'; സിപിഎം ഫ്ലെക്സിനെതിരെ സിദ്ധാര്‍ഥിന്റെ അച്ഛന്‍

പലതവണ ഫ്ലെക്‌സ് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ മാറ്റാന്‍ തയ്യാറായിട്ടില്ലന്നും ജയപ്രകാശ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹ മരണത്തിന് പിന്നാലെ വീടിന് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്ന് ചൂണ്ടിക്കാണിച്ച് സിപിഎം വച്ച ബോര്‍ഡിനെതിരെ അച്ഛന്‍ ടി ജയപ്രകാശ്. മകന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനല്ല. മരണവും മുതലെടുക്കുന്ന ചെറ്റകളാണ് അവരെന്നും പലതവണ ഫ്ലെക്‌സ് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ മാറ്റാന്‍ തയ്യാറായിട്ടില്ലന്നും ജയപ്രകാശ് പറഞ്ഞു

എസ്എഫ്‌ഐ പ്രവര്‍ത്തകനായ സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നീതിക്കായി എന്നും കുടുംബത്തോടൊപ്പം എന്നതാണ് ഫ്ലെക്സില്‍ ആവശ്യപ്പെടുന്നത്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും സിപിഎം സ്ഥാപിച്ച ഫ്‌ലെക്‌സില്‍ ആവശ്യപ്പെടുന്നു. സിദ്ധാര്‍ഥ് ഒരിക്കലും എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. മറ്റ് പാര്‍ട്ടിക്കാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം കിട്ടുന്നുണ്ടെങ്കില്‍ അത് ഇല്ലാതാക്കാനാണ് പാര്‍ട്ടിക്കാര്‍ അങ്ങനെ ഒരു ഫ്‌ലെക്‌സ് വച്ചത്. അവന്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചില്ല. അതിനുള്ള സമയവും അവന് ഉണ്ടായിരുന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവിലെ അന്വേഷണത്തില്‍ തൃപ്തനാണ്. ഇനിയും പ്രതികളെ പിടിക്കാന്‍ വൈകിയാല്‍ മറ്റ് അന്വേഷണ ഏജന്‍സികളെ ആവശ്യപ്പെടുമെന്നും അച്ഛന്‍ പറഞ്ഞു.

ബിവിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്നതായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

കൊച്ചിയില്‍ പാര്‍ക്കിങ് ഇനി തലവേദനയാകില്ല; എല്ലാം വിരല്‍ത്തുമ്പില്‍, 'പാര്‍കൊച്ചി'

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

SCROLL FOR NEXT