കൊച്ചി: സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇടുന്നവർക്ക് കൃത്യമായ ശിക്ഷ ലഭിക്കുന്നില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം നിയമനിർമാതാക്കൾ ഗൗരവത്തോടെ കാണണമെന്ന് കോടതി നിർദേശിച്ചു.
കോട്ടയത്ത് നിരാഹാരസമരത്തിൽ പങ്കെടുത്ത വൈദികരുടെ ചിത്രം എഡിറ്റ് ചെയ്ത് അപകീർത്തിപ്പെടുത്തുന്ന വിധം പ്രചരിപ്പിച്ചെന്ന കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. വൈദികർ പിടിച്ചിരുന്ന ബാനറിന്റെ സ്ഥാനത്തു മറ്റൊരു ബാനറാക്കി എഡിറ്റ് ചെയ്ത് ഫേയ്സ്ബുക്കിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. കേസ് റദ്ദാക്കിയ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ കുറ്റും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് നിയമനിർമാതാക്കൾക്ക് കോടതി നിർദേശം നൽകിയത്.
ഫാ. ഗീവർഗീസ് ജോണിനെതിരെ മറ്റൊരു വൈദികൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിൽ നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി. ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ചു ശല്യമുണ്ടാക്കൽ എന്ന കുറ്റമാണ് ചുമത്തിയിരുന്നത്. കുറ്റും ഈ കേസിൽ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates