വീട് തകർത്ത നിലയിൽ/ ടിവി ദൃശ്യം 
Kerala

കോഴികളുടെ കണ്ണു കുത്തിപ്പൊട്ടിച്ചു. ഫിഷ് ടാങ്കില്‍ മണ്ണും കല്ലും നിറച്ചു; എരവിമംഗലത്ത് കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം

വീടിന്റെ സണ്‍ഷെയ്ഡിലൂടെ മുകളില്‍ കടന്ന സംഘം സോളാര്‍ പാനലുകള്‍ അടിച്ചു തകര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ എരവിമംഗലത്ത് വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട് ആക്രമിച്ച് കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം. എരവിമംഗലം ചിറയത്ത് ഷാജുവിന്റെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. വീട്ടിലുണ്ടായിരുന്ന കോഴികളുടെ കണ്ണു കുത്തിപ്പൊട്ടിച്ചു. ഫിഷ് ടാങ്കില്‍ മണ്ണും കല്ലും നിറച്ചു. 

വീടിന്റെ സണ്‍ഷെയ്ഡിലൂടെ മുകളില്‍ കടന്ന സംഘം സോളാര്‍ പാനലുകള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് ശുചിമുറിയിലെ ടൈലുകള്‍ ഇളക്കി മാറ്റുകയും ചെടിച്ചട്ടികള്‍ അടിച്ചു തകര്‍ത്തു. വീടിന്റെ വാതില്‍ കുത്തിത്തുറക്കാനും സംഘം ശ്രമിച്ചു. 

ഗ്യാസ് സിലിണ്ടര്‍ വീടിന് മുന്നില്‍ ഇട്ട നിലയിലാണ്. വീടിന് മുന്നില്‍ വെച്ചിരുന്ന പുല്‍ക്കൂടും തകര്‍ത്തു. വീടിന്റെ സ്വിച്ച് ബോര്‍ഡും പറിച്ചെടുത്ത നിലയിലാണ്. ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അയല്‍വീട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് രാവിലെ വന്നപ്പോഴാണ് അക്രമം കണ്ടതെന്നും ഷാജു പറഞ്ഞു. 

ഷാജുവിന് ടൈലിന്റെ ജോലിയാണ്. തനിക്ക് ആരോടും വഴക്കോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഷാജു പറഞ്ഞു. വീടിന് സമീപത്ത് വളരെക്കാലമായി ലഹരിമാഫിയ അഴിഞ്ഞാടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

'നാണമില്ലേ? അവസരം കിട്ടാനാണോ ഈ കാട്ടിക്കൂട്ടല്‍?'; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമര്‍സ് ലുക്കിന് വിമര്‍ശനം

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

SCROLL FOR NEXT