എംബി രാജേഷ് / ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

രാത്രി നടുറോഡില്‍ ചോരയില്‍ കുളിച്ച് എട്ടുമാസം പ്രായമായ കുഞ്ഞ്; രക്ഷകനായി സ്പീക്കര്‍

തൃത്താലയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: രാത്രി  അപകടത്തില്‍പ്പെട്ട എട്ടുമാസം പ്രായമായ കുഞ്ഞിന് രക്ഷയായി സ്പീക്കര്‍ എം ബി രാജേഷ്. തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. തൃത്താലയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സ്പീക്കര്‍. തിരുവനന്തപുരം മംഗലപുരത്തുവെച്ചാണ് അപകടം കണ്ടത്. ദേശീയപാതയില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ട് സ്പീക്കര്‍ വാഹനം നിര്‍ത്തി.

വാഹനാപകട സമയത്ത് കുഞ്ഞ് റോഡിലേക്ക് തെറിച്ചുവീണതാണെന്ന് മനസ്സിലായ സ്പീക്കര്‍ വാഹനത്തില്‍ ഉള്ളവരെ ആശുപത്രിയിലെത്തിക്കാന്‍ പൈലറ്റ് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി. ഉടന്‍ തന്നെ സ്പീക്കര്‍ കുഞ്ഞുമായി തൊട്ടടുത്തുള്ള കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ഹോസ്പിറ്റലിലേക്ക് തിരിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. നിലവില്‍ കുഞ്ഞും മാതാപിതാക്കളും അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT