ചെന്നൈ-കൊച്ചുവേളി പ്രത്യേക ട്രെയിൻ ഇന്ന് മുതൽ പ്രതീകാത്മക ചിത്രം
Kerala

ചെന്നൈ-കൊച്ചുവേളി പ്രത്യേക ട്രെയിൻ ഇന്ന് മുതൽ; പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ബുക്കിങ് കഴിഞ്ഞു

ഓ​ഗസ്റ്റ് 14നും 21നും ഉച്ചയ്ക്ക് ശേഷം 3.45ന് ചെന്നൈയിൽ നിന്ന് തിരിക്കുന്ന ട്രെയിൻ (06043) പിന്നേറ്റ് രാവിലെ 8.30ന് കൊച്ചുവേളിയിൽ എത്തും.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തിരക്ക് നിയന്ത്രിക്കാന്‍ ചെന്നൈയിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള പ്രത്യേക എസി എക്‌സ്‌പ്രസ് ട്രെയിൻ ഇന്ന് മുതൽ. പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തന്നെ ബുക്കിങ് കഴിഞ്ഞു. കൊച്ചുവേളിയിൽ നിന്ന് തിരച്ചുള്ള സർവീസുകളിൽ ബെർത്തുകൾ ഒഴിവുണ്ട്. ഓ​ഗസ്റ്റ് 14നുള്ള സർവീസിലെ ബർത്തുകളാണ് ബുക്ക് ചെയ്തു കഴിഞ്ഞത്. ട്രെയിൻ പ്രഖ്യാപനത്തോടൊപ്പം തന്നെ റിസർവേഷനും ആരംഭിച്ചിരുന്നു.

ഓ​ഗസ്റ്റ് 14നും 21നും ഉച്ചയ്ക്ക് ശേഷം 3.45ന് ചെന്നൈയിൽ നിന്ന് തിരിക്കുന്ന ട്രെയിൻ (06043) പിന്നേറ്റ് രാവിലെ 8.30ന് കൊച്ചുവേളിയിൽ എത്തും. കൊച്ചിവേളിയിൽ നിന്ന ഓ​ഗസ്റ്റ് 15നും 22നും വൈകുന്നേരം 6.25ന് പുറപ്പെടുന്ന ട്രെയിൻ പിന്നേറ്റ് രാവിലെ 11.25ന് ചെന്നൈ സെൻ‌ട്രലിൽ എത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവള്ളൂർ, ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഇതുകൂടാതെ ചെന്നൈയിൽ നിന്ന് നാ​ഗർകോവിലിലേക്ക് ബുധനാഴ്ച പുറപ്പെടുന്ന ഒരു ട്രെയിൻ കൂടി അനുവദിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT