Biju, Diya, Binu Pulikkakandam 
Kerala

പാലായിൽ സസ്പെൻസ് തുടരുന്നു; നിലപാട് പ്രഖ്യാപിക്കാൻ പുളിക്കക്കണ്ടം കുടുംബം

എൽഡിഎഫും യുഡിഎഫും പുളിക്കക്കണ്ടം കുടുംബവുമായി ചർച്ച നടത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലാ ന​ഗരസഭ ആരു ഭരിക്കുമെന്നതിൽ സസ്പെൻസ് തുടരുന്നു. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അം​ഗങ്ങളുടെ നിലപാടാണ് മുനിസിപ്പാലിറ്റി ആരു ഭരിക്കുമെന്നതിൽ നിർണായകമാകുക. എൽഡിഎഫും യുഡിഎഫും പുളിക്കക്കണ്ടം കുടുംബവുമായി ചർച്ച നടത്തിയിരുന്നു.

നഗരസഭയില്‍ ആർക്കൊപ്പം നിൽക്കുമെന്ന് ഇന്ന് വ്യക്തമാക്കുമെന്നാണ് പുളിക്കക്കണ്ടം കുടുംബം അറിയിച്ചിട്ടുള്ളത്. നിര്‍ണായകമായ നിലപാട് പ്രഖ്യാപിക്കുന്നതിനായി ബിനു പുളിക്കക്കണ്ടം വൈകീട്ട് ഏഴരയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

പാലാ നഗരസഭയില്‍ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരാണ് സ്വതന്ത്രരായി ജയിച്ചത്. ബിനു പുളിക്കക്കണ്ടം, മകൾ ദിയ പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടും എന്നിവരാണ് ന​ഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ദിയ പുളിക്കക്കണ്ടത്തിലിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.ഈ മൂന്ന് പേരുടെയും പിന്തുണ കൂടാതെ മുന്നണികള്‍ക്ക് ഭരണം നേടാന്‍ സാധിക്കില്ലെന്ന അവസ്ഥയാണ് നിലവില്‍ പാലാ നഗരസഭയിലുള്ളത്. പുളിക്കക്കണ്ടം കുടുംബം വിളിച്ച ജനസഭയില്‍ യുഡിഎഫിന്റെ ഭാഗമാകണമെന്ന് അഭിപ്രായം ഉയർന്നിരുന്നു.

Suspense continues over who will govern the Pala Municipal Council. Binu Pulikakandam has called a press conference this evening to announce a crucial stand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാനി'ല്‍ ഉടക്കി റഷ്യയും ചൈനയും; യുഎന്‍ രക്ഷാ സമിതിയില്‍ യുഎസിന് തിരിച്ചടി

പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഓഹരി വിപണികളില്‍ വന്‍ ഇടിവ്, രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച

'ചന്ദ്രഗ്രഹണത്തില്‍ പരിശീലനം അശുഭകരം'; വാംഖഡെയില്‍ ഒന്നര മണിക്കൂര്‍ വൈകി ഇറങ്ങി താരങ്ങള്‍

മറ്റുള്ളവർ ഭക്ഷണം കഴിക്കുന്ന ശബ്‍ദം നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാറുണ്ടോ? എന്താണ് മിസോഫോണിയ

34 സീറ്റ് വേണമെന്ന് കോണ്‍ഗ്രസ്, 29 നല്‍കാമെന്ന് ഡിഎംകെ, രണ്ടു രാജ്യസഭാ സീറ്റും വാഗ്ദാനം

SCROLL FOR NEXT