പ്രതീകാത്മക ചിത്രം 
Kerala

പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി, റെഗുലര്‍ ചാന്‍സ് ആയി പരിഗണിക്കും: സാങ്കേതിക സര്‍വകലാശാല 

ബിടെക് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന് സാങ്കേതിക സര്‍വകലാശാല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബിടെക് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന് സാങ്കേതിക സര്‍വകലാശാല. ആദ്യ റെഗുലര്‍ ചാന്‍സ് ആയി തന്നെ ഇതിനെ പരിഗണിക്കുമെന്നും സാങ്കേതിക സര്‍വകലാശാല അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ബി ടെക് പരീക്ഷ മാറ്റില്ലെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചിരുന്നു. പരീക്ഷകള്‍ ഓഫ്ലൈനായി തന്നെ നടത്തും. പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യം ഇല്ലെന്നും സര്‍വകലാശാല വിലയിരുത്തി. പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത് പരിഗണിക്കണമെന്നാണ് എഐസിടിഇ നിര്‍ദേശിച്ചതെന്നും സര്‍വകലാശാല അധികൃതര്‍ സൂചിപ്പിച്ചു.

ബിടെക് പരീക്ഷ മറ്റന്നാള്‍ തുടങ്ങാനിരിക്കെയാണ് എഐസിടിഇ നിര്‍ദേശം പുറപ്പെടുവിച്ചത്. പരീക്ഷ ഓഫ്ലൈനായി നടത്തുന്നത് നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമല്ലെന്നാണ് എഐസിടിഇ നിര്‍ദേശിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ല. അതിനാല്‍ ഓണ്‍ലൈനായി പരീക്ഷ നടത്താനാണ് എഐസിടിഇ നിര്‍ദേശിച്ചത്.

കൊടിക്കുന്നില്‍ എംപി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ എഐസിടിഇ സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്. ജമ്മു കശ്മീര്‍ മുതലുള്ള കുട്ടികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് പരീക്ഷകള്‍ക്ക് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുണ്ട്. മാത്രമല്ല എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കാനായിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT