രഖില്‍, മാനസ / ഫയല്‍ 
Kerala

മാനസ കൊലക്കേസ്; രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശികളെ കേരളത്തിൽ എത്തിച്ചു

മാനസ കൊലക്കേസ്; രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശികളെ കേരളത്തിൽ എത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാനസ കൊലപാതക കേസിൽ രഖിലിന് തോക്ക് നൽകിയതിന് ബിഹാറിൽ നിന്ന് അറസ്റ്റിലായ പ്രതികളെ കേരളത്തിൽ എത്തിച്ചു. ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് കുമാർ വർമ എന്നിവരെയാണ് കേരളത്തിൽ എത്തിച്ചത്. പ്രതികളെ ആലുവ റൂറൽ എസ്പി ഓഫീസിലാണ് എത്തിച്ചത്. ഇരുവരേയും നാളെ കോടതിയിൽ ഹാജരാക്കും.

കള്ള തോക്ക് നിർമാണത്തിന്റെയും വിൽപ്പനയുടെയും പ്രധാന കേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനു കുമാർ മോദിയെ കേരള പൊലീസ് പിടികൂടിയത്. സോനു കുമാർ നൽകിയ വിവരമാണ് തോക്ക് കച്ചവടത്തിൻറെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷിൻറെ അറസ്റ്റിന് സഹായകമായത്. 

35,000 രൂപയ്ക്കാണ് രഖിലിന് തോക്ക് നൽകിയതെന്ന് പൊലീസിൻറെ ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിരുന്നു. ബിഹാർ പൊലീസിൻറെ സഹായത്തോടെയാണ് പ്രതികളുടെ അറസ്റ്റ്. ബിഹാറിലുള്ള കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറൻ്റ് വാങ്ങിയാണ് പ്രതികളെ കേരളത്തിൽ എത്തിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT