ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ 
Kerala

ബിജെപി സമ്മേളനം: ആയിരം പേര്‍ക്കെതിരെ കേസ്; ജെപി നഡ്ഡയെ പ്രതിചേര്‍ക്കും

കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസ് കേസ് എടുത്തത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പങ്കെടുത്ത പൊതുയോഗത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് കേസ്. കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസ് കേസ് എടുത്തത്. ജെപി നഡ്ഡ അടക്കമുള്ള നേതാക്കളെ പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. തേക്കിന്‍കാട്് മൈതാനത്ത് നടന്ന പൊതുയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, കര്‍ണാടക ഉപമുഖ്യമന്ത്രിയും കേരളത്തിന്റെ തിരഞ്ഞെടുപ്പ് പ്രഭാരിയുമായ ഡോ. അശ്വന്ത് നാരായണന്‍, കേരളത്തിന്റെ പ്രഭാരി സി.പി. രാധാകൃഷ്ണന്‍, സഹപ്രഭാരി സുനില്‍കുമാര്‍, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.

ഒറ്റക്കെട്ടായി നിന്നാല്‍ കേരളത്തില്‍ ഭരണംപിടിക്കാം. പ്രധാനമന്ത്രി മോദിയുടെ ഭരണനേട്ടങ്ങള്‍ ഓരോ വീട്ടിലും എത്തിക്കണമെന്നും സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടെന്നും നഡ്ഡ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വേണ്ടത്ര പഠനം നടത്തിയിട്ടില്ല'; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചു, വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

ഗണേഷ് വിളിച്ച് ക്ഷമാപണം നടത്തി; 'എല്ലാം കോപ്രമൈസ്'; എംഎല്‍എയെ പുറത്താക്കി സിപിഐ; 'എകീകൃത സിവില്‍ കോഡിന് സമയമായി'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഐഐടി (ഐഎസ്എം) ധൻബാദ് സമ്മർ റിസർച്ച് ഇന്റേൺഷിപ്പ്2026: ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അവസരം, ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT