ആശുപത്രി സീലിംഗ് തകര്‍ന്നു വീണു/ ടിവി ദൃശ്യം 
Kerala

ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടുമാസം മാത്രം; തലവൂരില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ സീലിംഗ് തകര്‍ന്നുവീണു

രാത്രിയായതിനാല്‍ ആളുകള്‍ വാര്‍ഡിലേക്ക് പോയതിനാല്‍ ആളപായം ഉണ്ടായില്ല

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം പത്തനാപുരം തലവൂരില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിംഗ് തകര്‍ന്നുവീണു. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലെ ജിപ്‌സം ബോര്‍ഡ് സീലിംഗാണ് ഒന്നടങ്കം തകര്‍ന്നു വീണത്. രണ്ടു മാസം മുമ്പാണ് ആശുപത്രിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചത്. 

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ഹാളിന് മുകളില്‍ പാകിയ സീലിംഗ് ആണ് ഇളകി വീണത്. രാത്രിയായതിനാല്‍ ആളുകള്‍ വാര്‍ഡിലേക്ക് പോയതിനാല്‍ ആളപായം ഉണ്ടായിട്ടില്ല. രാത്രി തന്നെ ഇളകിവീണ ടൈലുകള്‍ മാറ്റാന്‍ ശ്രമം നടന്നതായും രോഗികള്‍ സൂചിപ്പിക്കുന്നു. 

ഈ ആശുപത്രി മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ശുചിത്വം ഇല്ലാത്തതും ടൈലുകള്‍ ഇളകിപ്പോയതു സംബന്ധിച്ചും, ആശുപത്രി സന്ദര്‍ശനത്തിനെത്തിയ സ്ഥലം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ സൂപ്രണ്ടിനെ ശകാരിച്ചത് നേരത്തെ വിവാദമായിരുന്നു.   

ആശുപത്രി നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്നുകോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ആശുപത്രി കെട്ടിടത്തിനാണ് നാശം ഉണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT