തുഷാര്‍ വെള്ളാപ്പള്ളി_സാബു എം ജേക്കബ് 
Kerala

തൃപ്പൂണിത്തുറയില്‍ സാബു എം ജേക്കബ്?, കായംകുളത്ത് തുഷാര്‍?; എന്‍ഡിഎ സീറ്റ് വിഭജനം നാളെ

എന്‍ഡിഎയിലെ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിച്ചേ തീരൂ എന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എന്‍ഡിഎയില്‍ അന്തിമ സീറ്റ് വിഭജനചര്‍ച്ച നാളെ നടക്കും. കൊച്ചിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച.

എന്‍ഡിഎയിലെ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിച്ചേ തീരൂ എന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ദേശിച്ചിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കുന്നുണ്ട്. പക്ഷെ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ട്വന്റി 20 ചെയര്‍മാന്‍ സാബു ജേക്കബും മത്സരിക്കാനില്ലെന്നാണ് ബിജെപി നേതൃത്വത്തെ നേരത്തെ അറിയിച്ചത്. എന്നാല്‍ ഇരുവരും മത്സരിക്കണമെന്നതാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും.

സാബു ജേക്കബ് തൃപ്പൂണിത്തുറയില്‍ മത്സരിച്ചാല്‍ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ സര്‍വേ റിപ്പോര്‍ട്ട്. കായംകുളത്ത് അരൂരുമാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് സാധ്യതയുള്ളത്. 30 സീറ്റുകളിലാണ് കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ ഇതില്‍ കുറവ് വരും.

എറണാകുളം ജില്ലയില്‍ ഒരു സീറ്റൊഴിച്ച് ബാക്കി സീറ്റുകള്‍ ട്വന്റി20 എന്നാണ് ബിജെപിയില്‍ ചര്‍ച്ച. ചങ്ങനാശേരിയില്‍ ബി രാധാകൃഷ്ണ മേനോന്‍, കോട്ടയത്ത് എന്‍ ഹരി, ലിജിന്‍ലാല്‍ എന്നിവരുടെ പേരുകളാണ് ഉള്ളത്. കടുത്തുരുത്തിയില്‍ റെജി ലൂക്കോസിന്റെ പേരും പരിഗണിക്കുന്നു. ബിഡിജെഎസിന് ഏറ്റുമാനൂര്‍ സീറ്റ് നല്‍കിയേക്കും. ബിഡിജെഎസ് നേരത്തെ മത്സരിച്ച പൂഞ്ഞാറില്‍ പിസി ജോര്‍ജ് മത്സരിക്കുന്നതിനാലാണ് ഈ മാറ്റം.

The final seat-sharing talks of the NDA will take place tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും; സ്ഥിരീകരിച്ച് ഇറാന്‍

'നിന്റെ അപ്പൻ ഉണ്ടെടാ കൂടെ, കാലം എല്ലാം തെളിയിക്കും'; മകനെ പിന്തുണച്ച് ടിനി ടോം

ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍; വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'എന്നും അമേരിക്കന്‍ വിരുദ്ധന്‍; ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യന്‍ '; ആരായിരുന്നു ഇറാന്‍ പരമോന്നത നേതാവ് അയത്തുല്ല അലി ഖമേനി?

ശ്രീലങ്കയ്ക്കെതിരെ 'ദയനീയ' വിജയം; സെമി കാണാതെ പാകിസ്ഥാൻ പുറത്ത്

SCROLL FOR NEXT