പ്രജീഷ് 
Kerala

ഇന്ന് കണ്ട കാല്‍പ്പാടുകളും കടുവയുടേത് തന്നെ, മയക്കുവെടി വെക്കാന്‍ തീരുമാനിച്ച് വനംവകുപ്പ് 

കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. 

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ : സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് കടുവ വീണ്ടും എത്തിയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. രാവിലെ പ്രദേശത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതാണെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. 

മയക്കുവെടി വെക്കാന്‍ ഉത്തരവിറക്കി വനം വകുപ്പ്. നരഭോജിക്കടുവയെ വെടിവെച്ച് കൊല്ലണമെന്നും ഉത്തരവിറക്കാതെ ബോഡി ഏറ്റുവാങ്ങില്ലെന്നും ആവശ്യപ്പെട്ട് പ്രജീഷിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. 

ഇന്നലെ രാവിലെ 11 മണിക്ക് പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് കടിച്ചുകീറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഒരാളുടെ മരണത്തിന് കാരണമായതിനാല്‍ കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ജോസ് കെ മാണിയും പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ

മുഖക്കുരു മാറാൻ ഇതാ ചില ടിപ്സ്

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

SCROLL FOR NEXT