തിരുവനന്തപുരം; പ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിച്ചിട്ടും സമരത്തിൽ ഉറച്ച് പിജി ഡോക്ടർമാർ. മെഡിക്കൽ കോളജുകളിലേക്ക് നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിക്കണം എന്നായിരുന്നു സമരത്തിലെ പ്രധാന ആവശ്യം. ഇത് സർക്കാർ അംഗീകരിച്ചെങ്കിലും ഇന്നത്തെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്.
373 പേർക്ക് നിയമനം
ആരോഗ്യമന്ത്രി ചർച്ചയ്ക്ക് തയാറാകണമെന്നാണ് സമരക്കാരുടെ ആവശ്യം. ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ അടിയന്തിര സേവനവും നിർത്തും. ജൂനിയർ റെസിഡന്റുമാരെ നിയമനത്തിൽ വ്യക്തതയില്ലെന്നും പിജി ഡോക്ടർമാർ പറഞ്ഞു. മെഡിക്കൽ കോളേജുകളിലേക്ക് നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിച്ചത്. 45,000 രൂപ പ്രതിമാസ ശമ്പളത്തോടെ 373 പേർക്കാണ് നിയമനം ലഭിച്ചത്. പി.ജി ഡോക്ടർമാരുടെ സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം.
ഉറപ്പ് വെറുതെയായി
നീറ്റ് പിജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടർമാരുടെ കുറവ് നികത്താനാണ് നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ഡോക്ടർമാർ ഉയർത്തിയത്. നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സർക്കാർ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെങ്കിലും പിന്നീട് പിന്നോട്ട് പോയി. ആവശ്യങ്ങളോട് സർക്കാർ മുഖം തിരിച്ചതോടെയാണ് ഡോക്ടർമാർ ഇന്നും മുതൽ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചത്. സമരത്തിൽ പിജി ഡോക്ടമാർ ഉറച്ചതോടെ സർക്കാർ നിയമന ഉത്തരവിറക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates