ഫയൽ ചിത്രം 
Kerala

പെട്രോള്‍ പമ്പിലെ ജീവനക്കാരായി ഭാര്യയും ഭര്‍ത്താവും, തട്ടിയെടുത്തത് 18 ലക്ഷം രൂപ 

കേസിലെ പ്രതികളായ ദമ്പതിമാരിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. ഭാര്യക്ക് ജാമ്യം ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പെട്രോൾ പമ്പിൽ നിന്ന് ദമ്പതിമാർ ലക്ഷങ്ങൾ തട്ടിയതായി പരാതി. നെടുമങ്ങാട്-പൊന്മുടി റോഡിൽ ചേന്നൻപാറയിലുള്ള പെട്രോൾ പമ്പിൽ നിന്ന് ഭാര്യയും ഭർത്താവും ചേർന്ന് തട്ടിയത് 18 ലക്ഷം രൂപയോളം. കേസിലെ പ്രതികളായ ദമ്പതിമാരിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. ഭാര്യക്ക് ജാമ്യം ലഭിച്ചു. 

പമ്പിലെ ജീവനക്കാരായിരുന്ന ദമ്പതിമാർ പല ഘട്ടങ്ങളായി 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് കേസ്. മേമല രാജിഭവനിൽ രാഹുലി(31) ആണ് റിമാൻഡിലായത്. പമ്പിലെ താത്കാലിക ജീവനക്കാരനായിരുന്നു രാഹുൽ. ഭാര്യ നീനുരാജ് ഇതേ പെട്രോൾ പമ്പിൽ അക്കൗണ്ടൻറും. 2020 മാർച്ച് മുതൽ 2021 ജൂലായ്‌ വരെയുള്ള കാലയളവിൽ പണം അപഹരിച്ചെന്നാണ് കേസ്. 

അക്കൗണ്ടിലും രജിസ്റ്ററിലും സോഫ്റ്റ്‌വേറിലും ‌തിരിമറി നടത്തി. വ്യാജരേഖകളും സൃഷ്ടിച്ചു. എന്നാൽ അക്കൗണ്ട് ഓഡിറ്റ് നടത്തുന്നതിനിടെ പമ്പുടമ തട്ടിപ്പ് തിരിച്ചറിഞ്ഞു. പിന്നീട് പണം തിരികെ നൽകാമെന്ന് സമ്മതിച്ചെങ്കിലും പ്രതികൾ ഒളിവിൽപ്പോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

ലക്ഷ്യത്തിലെത്താന്‍ ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്, 'നവ കേരള'ത്തിന്റെ ഭാവിയില്‍ കിഫ്ബി നിര്‍ണായകം; കെ എം എബ്രഹാം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

SCROLL FOR NEXT