അനസ്/ടെലിവിഷന്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

ബൈക്കിന്റെ ചാവി ഊരിയെടുത്തത് ചോദ്യം ചെയ്തതിന് യുവാവിന് ക്രൂര മര്‍ദ്ദനം; പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം, മൊഴി പോലും രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപം

ബൈക്കില്‍ പോയ യുവാവിനെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ബൈക്കില്‍ പോയ യുവാവിനെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം. മര്‍ദനമേറ്റ യുവാവിന്റെ മൊഴി പോലും രേഖപ്പെടുത്താതെയാണ് മംഗലപുരം പൊലീസ് പ്രതിയെ വിട്ടയച്ചത് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  

കണിയാപുരം പുത്തന്‍തോപ്പ് സ്വദേശി എച്ച് അനസിനാണ് മര്‍ദനമേറ്റത്. ബൈക്കില്‍ കണിയാപുരം വഴി യാത്ര ചെയ്ത അനസിനെയും സുഹൃത്തിനെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. 

മദ്യപിച്ച് റോഡില്‍ നിന്ന ഫൈസലും സംഘവും അനസിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി. ശേഷം താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചു. ഇത് അനസ് ചോദ്യം ചെയ്തു. പിന്നാലെ യുവാവിനെ ഇവര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

അനസിന്റെ മുഖത്തും മറ്റും മുറിവേറ്റ വലിയ പാടുകളുണ്ട്. പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഇത് തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ അല്ലെന്ന് പറഞ്ഞ് മംഗലപുരം പൊലീസും കഠിനംകുളം പൊലീസും തിരികെ അയച്ചെന്നും അനസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT