സാമ്പിൾ വെടിക്കെട്ട്/ ടെലിവിഷൻ ദൃശ്യം 
Kerala

തൃശൂർപൂരത്തിന് ഇന്ന് വിളംബരം; വർണങ്ങൾ വിതറി സാമ്പിൾ വെടിക്കെട്ട്

രാവിലെ ഏഴരയോടെ നെയ്തലക്കാവിൽ നിന്ന് നാ​ഗസ്വരത്തിന്റെ അകമ്പടിയോടെയാണ് പുറപ്പാട്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പൂര ലഹരിയിലേക്ക് തൃശൂർ ന​ഗരം. തൃശൂർ പൂരത്തിന്റെ വിളംബരം ഇന്ന്. രാവിലെ 11 മണിയോടെ നെയ്ലക്കാവിലമ്മ തെക്കേ ​ഗോപുര നട തുറന്ന് ഘടക പൂരങ്ങളെ സ്വാ​ഗതം ചെയ്യും. എറണാകുളം ശിവകുമാറാണ് തിടമ്പേറ്റുക. നാളെയാണ് പൂരം. 

രാവിലെ ഏഴരയോടെ നെയ്തലക്കാവിൽ നിന്ന് നാ​ഗസ്വരത്തിന്റെ അകമ്പടിയോടെയാണ് പുറപ്പാട്. പത്ത് മണിയോടെ മണികണ്ഠനാലിൽ എത്തു. അവിടെ നിന്ന് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥന്റെ അകത്ത് പ്രവേശിക്കും. 

പിന്നീട് തെക്കേ ​ഗോപുര നട തുറക്കുന്ന് വിളംബരം. വൈകീട്ട് ഘടക പൂരങ്ങൾക്കും പാറമേക്കാവ്, തിരുവമ്പാടി വിഭാ​ഗങ്ങളുടേയും ആനകളുടെ ശാരീരിക പരിശോധന തേക്കിൻ‌കാട് മൈതാനിയിൽ നടക്കും. 

പൂരത്തിന് മുന്നോടിയായി സാമ്പിൾ വെടിക്കെട്ട് ഇന്നലെ അരങ്ങേറി. വരാനിരിക്കുന്ന വെടിക്കെട്ടിന്റെ വിളംബരമായി മാനത്ത് വർണങ്ങൾ വാരി വിതറിയാണ് ഇരു വിഭാ​ഗത്തിന്റേയും വെടിക്കെട്ട് അരങ്ങേറിയത്. പത്ത് മിനിറ്റിലേറെ നീണ്ടതായിരുന്നു സാമ്പിൾ. ആദ്യം തിരുവമ്പാടിയാണ് തുടങ്ങിയത്. പാറമേക്കാവ് വിഭാ​ഗം വർണ വിസ്മയങ്ങൾക്ക് വിരാമമിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT