കെ കെ ശൈലജ നാമനിർദേശ പത്രിക സമർപ്പിക്കുന്നു 
Kerala

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം നാളെ; വോട്ടെടുപ്പിന് ഇനി 18 നാള്‍ മാത്രം

മറ്റന്നാള്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെയാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണി വരെ പത്രിക സമര്‍പ്പിക്കാം. മറ്റന്നാള്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പുതിയ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കാനായി കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 18 ദിവസം മാത്രമാണുള്ളത്.

അവധി ദിനമായ ഇന്ന് പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. മണ്ഡല പര്യടനങ്ങള്‍ പുരോഗമിക്കുകയാണ്. തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപിയുടെ 11 സ്ഥാനാര്‍ത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരത്ത് സുധീര്‍ കരമന, കാസര്‍കോട് ഷാനവാസ് പാദൂരും, താനൂരില്‍ മുഹമ്മദ് സമീറും വള്ളിക്കുന്നില്‍ സിപി മുസ്തഫയും എത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിത്രം പൂര്‍ത്തിയായി. മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം നാളെ തുടങ്ങും. അല്‍പ്പം വൈകിയാണ് പ്രഖ്യാപനം ഉണ്ടായതെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും കളം നിറഞ്ഞുകഴിഞ്ഞു. 16 ദിവസമാണ് ഇനി പ്രചാരണത്തിന് അവശേഷിക്കുന്നത്.

എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലായി 29 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. അങ്കമാലിയിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ ( നാലെണ്ണം) സമര്‍പ്പിച്ചിട്ടുള്ളത്. ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ, പിറവം, കോതമംഗലം എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും പത്രിക നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയിലും വൈപ്പിനിലും ഒരാള്‍ പോലും ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നാളെ പറവൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

The last day to file nominations for the assembly elections is tomorrow. Nominations can be filed until 3 pm on Monday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT