ടിപി രാമകൃഷ്ണന്‍ ടെലിവിഷന്‍ ചിത്രം
Kerala

കുറച്ചുകൂടി കാത്തിരിക്കൂ; അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ; തെറ്റ് ചെയ്താല്‍ കടുത്ത നടപടിയെന്ന് എല്‍ഡിഎഫ്

ആരോപണം വന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കാന്‍ കഴിയില്ലെന്ന് ടിപി രാമകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. എഡിജിപിക്കെതിരെ ഉയര്‍ന്നുവന്ന പരാതികളിലെല്ലാം സമഗ്രമായ പരിശോധന നടത്തി തീരുമാനമെടുക്കേണ്ടതാണ്. തെറ്റുചെയ്താല്‍ സംരക്ഷിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

എഡിജിപിയുടെ കാര്യത്തില്‍ മുന്നണി നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് മുന്നണിയുടെ ബോധ്യം. ആര്‍എസ്എസുമായി ഏതെങ്കിലും കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ സിപിഎം തയ്യാറാവില്ല. അത് സിപിഎമ്മിന്റെ ചരിത്രം അറിയുന്ന എല്ലാവര്‍ക്കും അറിയാം.

ആരോപണം വന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കാന്‍ കഴിയില്ലെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ആരോപണം ശരിയാണെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും. അതിനായി കുറച്ച് സമയം കാത്തിരിക്കൂ. സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ ചില നടപടി ക്രമങ്ങളുണ്ടാകും. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. കൂടുതല്‍ കാര്യം അറിയണമെങ്കില്‍ സര്‍ക്കാരിനെ സമീപിക്കൂവെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എഡിജിപിയെ ആര്‍എസ്എസ് നേതാവിനെ കണ്ടതല്ല പ്രശ്‌നം. എന്തിന് കണ്ടു എന്നതാണ് പ്രശ്‌നമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് ജാവദേക്കറെ കണ്ടതിനാലല്ലെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.'ജാവദേക്കറെ കണ്ട വിഷയത്തിലല്ല എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ജയരാജനെ മാറ്റിയത്', എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ടിപി രാമകൃഷ്ണന്‍ മുന്നണി കണ്‍വീനറായ ശേഷം ആദ്യ എല്‍ഡിഎഫ് യോഗമാണ് ഇന്ന് നടന്നത്. സര്‍ക്കാരിന്റെ വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫ് അഭിനന്ദനം അറിയിച്ചതായും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. സപ്ലൈകോയില്‍ സാധനങ്ങളില്ലെന്ന പ്രചാരണം ഉണ്ടായിരുന്ന ആ നില മാറിയിട്ടുണ്ട്. എത്ര സാധനംവേണമെങ്കിലും ഇപ്പോള്‍ അവിടെയുണ്ട്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന പ്രവര്‍ത്തനങ്ങളേയും ശക്തിപ്പെടുത്തി മുന്നോട്ട് പോകണമെന്നാണ് എല്‍ഡിഎഫ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT