ബിനു-peerumedu murder case screenshot
Kerala

ആദിവാസി സ്ത്രീയുടെ മരണം; 'സീത മരിച്ചത് ആനയുടെ ആക്രമണത്തിലല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം', മൊഴിയില്‍ ഉറച്ച് ഭര്‍ത്താവ്

പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കരുതിക്കൂട്ടി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൃഷ്ടിച്ചതാണെന്നും സീതയുടെ ഭര്‍ത്താവ് ബിനു പ്രതികരിച്ചു

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം (peerumedu murder case)കാട്ടാനയുടെ ആക്രമണത്തിലെന്ന മൊഴിയില്‍ ഉറച്ച് ഭര്‍ത്താവ് ബിനു. തന്റെ ഭാര്യ സീത മരിച്ചത് ആനയുടെ ആക്രമണത്തില്‍ അല്ല എന്ന് വരുത്തി തീര്‍ക്കാന്‍ ആണ് ശ്രമം നടക്കുന്നതായും ബിനു പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കുമെതിരെ ബിനു രംഗത്തുവന്നത്.

കോട്ടയം ഡിഎഫ്ഒ തന്നെ പ്രതിയാക്കണം എന്ന നിര്‍ബന്ധപൂര്‍വ്വമായ നിലപാടിലാണ്. പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കരുതിക്കൂട്ടി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൃഷ്ടിച്ചതാണെന്നും സീതയുടെ ഭര്‍ത്താവ് ബിനു പ്രതികരിച്ചു. ഭാര്യയുടെ മരണത്തില്‍ പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വളരെ വേഗത്തില്‍ തന്നെ ലഭിച്ചു. സാധാരണയായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ നിശ്ചിത ദിവസങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ വളരെ പെട്ടെന്ന് പിറ്റേന്ന്തന്നെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിച്ചു.

തന്നെ കേസില്‍ കുടുക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നുവെന്നാണ് ബിനുവിന്റെ പ്രതികരണം. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറെ സ്വാധീനിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന് പിന്നില്‍ ആരാണെന്നോ, എന്തിന് വേണ്ടിയാണെന്നോ തനിക്കറിയില്ലെന്നും ബിനു ബിനു മാധ്യമങ്ങളോട് പറഞ്ഞു.

തീപിടിച്ച വാന്‍ ഹായ് കപ്പലിലെ കണ്ടയ്‌നറുകള്‍ ഇന്നുമുതല്‍ തീരത്തടിയും, ജാഗ്രതാ മുന്നറിയിപ്പ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

SCROLL FOR NEXT