Uthaman screen
Kerala

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു, ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിനതടവ്

പിഴത്തുക കുട്ടിക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ എട്ട് മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴ. മൊട്ടമൂട് സിഎസ്‌ഐ ചര്‍ച്ചിന് സമീപം താമസക്കാരനായ ഉത്തമനെ (50)യാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേഷ് കുമാര്‍ ശിക്ഷിച്ചത്.

പിഴത്തുക കുട്ടിക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ എട്ട് മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കണം. 2023 ഒക്ടോബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ ട്യൂഷനായി എത്തിയ കുട്ടിയെ 50 കാരന്‍ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണിച്ചായിരുന്നു പീഡനം. കുട്ടി വീട്ടിലെത്തിയ ശേഷം മാതാവിനോട് വിവരം പറയുകയായിരുന്നു. ഇതിന് പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഡി. ആര്‍. പ്രമോദ് ഹാജരായി. 32 രേഖകളും ആറ് തൊണ്ടി മുതലുകളും ഹാജരാക്കി. 32 സാക്ഷികളെ വിസ്തരിച്ചു. നരുവാമ്മൂട് എസ്എച്ച്ഒ ആയിരുന്ന എം ശ്രീകുമാര്‍ ആയിരുന്നു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്.

Tuition teacher sentenced to 30 years in prison for unnaturally rape minor boy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ട് എണ്ണുംമുന്‍പേ അടി തുടങ്ങി; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

പടക്കം പൊട്ടിച്ചു, കെ കെ രമയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് പരിക്ക്; ബോംബെന്ന് പ്രചാരണം

ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ സവാള വില്ലനാകും

ലോറിക്ക് പിന്നിൽ ടോറസ് ഇടിച്ചു; ചിന്നിച്ചിതറി ലക്ഷക്കണക്കിന് മുട്ടകൾ ( വീഡിയോ)

ഓണം കളറാക്കാൻ ദുൽഖർ സൽമാൻ വരുന്നു; 'ഐ ആം ഗെയി'മിന് പാക്കപ്പ്

SCROLL FOR NEXT