പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ് 
Kerala

പൊലീസ് ആണെന്ന് പറഞ്ഞു പരിശോധന; ബസ് കാത്തുനിന്ന യുവാക്കളുടെ പണം കവര്‍ന്നു; രണ്ടുപേര്‍ അറസ്റ്റില്‍ 

ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന യുവാക്കളെ പൊലീസ് സ്‌ക്വാഡ് എന്ന വ്യാജേന എത്തി ബാഗ് പരിശോധിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുവാറ്റുപുഴ: ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന യുവാക്കളെ പൊലീസ് സ്‌ക്വാഡ് എന്ന വ്യാജേന എത്തി ബാഗ് പരിശോധിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. മുവാറ്റുപുഴ മുളവൂര്‍ പെരുമറ്റം, കുളുമാരി ഭാഗത്ത് താമസിക്കുന്ന നിപുന്‍ അബ്ദുള്‍ അസീസ് (അപ്പു 34), മുളവൂര്‍ വില്ലേജ് പേഴക്കാപ്പിള്ളി കരയില്‍ പള്ളിചിരങ്ങര ഭാഗത്ത് പാലത്തിങ്കല്‍  അര്‍ഷാദ് അലിയാര്‍ (45) എന്നിവരെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രതികളില്‍ ഒരാളായ നിബുന്‍ തൊടുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപെടുത്തിയതിന് റിമാന്‍ഡ് ആയി ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയ അന്ന് തന്നെയാണ് ഈ സംഭവം. നിബുനെതിരെ നിലമ്പൂര്‍, ധര്‍മടം, തൊടുപുഴ, മുവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ യി നിരവധി മോഷണ, പിടിച്ചുപറി കേസുകള്‍ നിലവിലുണ്ട്. 

അര്‍ഷാദിനെതിരെ മുവാറ്റുപുഴ സ്റ്റേഷനില്‍ നിരവധി മോഷണ, അടിപിടി കേസുകള്‍ ഉണ്ട്. പ്രതികളെ വൈദ്യ പരിശോധനകള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT