വിഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളെ കാണുന്നു  
Kerala

'വെള്ളാപ്പള്ളി ആജീവനാന്തം അവിടെ ഇരുന്നോട്ടെ; യുഡിഎഫിനെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകും'

'എന്നെ കുറിച്ച് ഉപയോഗിച്ച അതേഭാഷയില്‍ എങ്ങനെ മറുപടി പറയാനാവും. ഞാന്‍ ഒരു സ്ഥാനത്ത് ഇരിക്കുന്ന ആളാണ്. ആ കസേരയില്‍ ഇരുന്ന്‌ അത്തരം വാക്കുകള്‍ക്ക് മറുപടി പറയാനാവില്ല. 90 വയസിനോട് അടുത്ത ആളാണ് അങ്ങനെ പറഞ്ഞത്. അതിനെതിരെ മോശമായി പറയരുതെന്ന ഔചിത്യം ഞാന്‍ കാണിക്കണം'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ആജീവനാന്തം ഇരുന്നോട്ടെ. അദ്ദേഹവുമായി ഒരു മത്സരത്തിനില്ലെന്നും സതീശന്‍ പറഞ്ഞു അദ്ദേഹം പറഞ്ഞത് വെല്ലുവിളിയായി ഏറ്റെടുക്കുകയാണെങ്കില്‍ അദ്ദേഹം ഒഴിയണമെന്ന് പറയുകയല്ലേ വേണ്ടതെന്നും സതീശന്‍ ചോദിച്ചു. ഈ തകര്‍ച്ചയില്‍ നിന്ന് കേരളത്തെ രക്ഷിച്ച് കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ വെള്ളാപ്പള്ളി പറഞ്ഞ രാഷ്ട്രീയ വനവാസം ഏറ്റെടുക്കുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ആര്‍ക്കുവേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് അറിയില്ല. യുഡിഎഫിന് 98 സീറ്റ് കിട്ടിയാല്‍ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. 97 സീറ്റ് വരെ എന്നതില്‍ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. അദ്ദേഹത്തെ പോലെ പരിണതപ്രജ്ഞനായ ഒരു സമുദായ നേതാവ്, സംസ്ഥാന രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്ന ഒരാള്‍ യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു നാലഞ്ച് സീറ്റ്, നൂറ് കവിഞ്ഞുപോകാനുള്ള കാര്യം, അത് ഞങ്ങള്‍ കഠിനാധ്വാനം ചെയ്ത് നൂറിലധികം സീറ്റാക്കും'. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

'ആര് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചാലും അതിനെ എതിര്‍ക്കും. എന്നെ കുറിച്ച് ഉപയോഗിച്ച അതേഭാഷയില്‍ എങ്ങനെ മറുപടി പറയാനാവും. ഞാന്‍ ഒരു സ്ഥാനത്ത് ഇരിക്കുന്ന ആളാണ്. ആ കസേരയില്‍ ഇരുന്ന്‌ അത്തരം വാക്കുകള്‍ക്ക് മറുപടി പറയാനാവില്ല. 90 വയസിനോട് അടുത്ത ആളാണ് അങ്ങനെ പറഞ്ഞത്. അതിനെതിരെ മോശമായി പറയരുതെന്ന ഔചിത്യം ഞാന്‍ കാണിക്കണം' സതീശന്‍ പറഞ്ഞു

വൈദികരും കന്യാസ്ത്രീകളും നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്നും സതീശന്‍ പറഞ്ഞു. രാജ്യത്തുടനീളം, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്, കുടുംബാംഗങ്ങള്‍ വലിയ ഉത്കണ്ഠയിലാണ്. വൈദികരും കന്യാസ്ത്രീകളും പീഡിപ്പിക്കപ്പെടുകയാണ്. സഭാവസ്ത്രം ധരിച്ച് പോലും യാത്ര ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. രാജ്യത്തുടനീളം ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ ഇതേ ആളുകള്‍ ക്രൈസ്തവ വീടുകളില്‍ കേക്കുകമായി ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ വരികയാണ്. ആളുകളെ തമ്മില്‍ ഭിന്നിപ്പിച്ച് അതില്‍ നിന്ന് മുതലെടുക്കാന്‍ നോക്കുകയാണെന്നും സതീശന്‍ പറഞ്ഞു. ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളിലൊരാളുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

vd satheesan accepts vellappally natesan challenge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

SCROLL FOR NEXT