വി മുരളീധരന്‍ / ഫയല്‍ ചിത്രം 
Kerala

നാല് എംഎല്‍എമാരെ സ്വാധിനിച്ചാല്‍ ഭരണം മാറുമോ?; തുഷാറിനെതിരായ ആരോപണം അസംബന്ധം; വി മുരളീധരന്‍

പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്നും അറസ്റ്റ് ചെയ്ത ആളുകള്‍ കെസിആറിന്റെ ആളുകളാണെന്നും വി മുരളീധരന്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നടത്തിയ ആരോപണം തീര്‍ത്തും അസംബന്ധമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്നും അറസ്റ്റ് ചെയ്ത ആളുകള്‍ കെസിആറിന്റെ ആളുകളാണെന്നും വി മുരളീധരന്‍ പറഞ്ഞു. തെലങ്കാനയില്‍ നാല് എംഎല്‍എമാരെ സ്വാധിനിച്ചാല്‍ ഭരണം മാറുമോ?. പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണ്ടെയെന്നും മുരളീധരന്‍ ചോദിച്ചു.

സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ ടിആര്‍എസ് എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാന്‍ തുഷാര്‍ ശ്രമിച്ചെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണം. ഇതിനായി ടിആര്‍എസ് നേതാക്കളുമായി തുഷാര്‍ സംസാരിച്ചുവെന്നും ചന്ദ്രശേഖര റാവു ആരോപിച്ചു. എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. 

സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറെ അപമാനിക്കുന്നത് ഇനിയെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. ഗവര്‍ണറുടെ നിലപാട് ശരിയാണെന്നാണ് കോടതിയടക്കം പറഞ്ഞത്. പാര്‍ട്ടി താത്പര്യത്തിനായി സിപിഎം സര്‍വകലാശാലകളെ ദുരുപയോഗം ചെയ്യുകയാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT