പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ 
Kerala

വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് മാത്രം, ഉദ്ഘാടനയാത്രയ്ക്ക് മോദിയില്ല; കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ

രാവിലെ 10.15 നാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ഈ മാസം 25 ന് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. രാവിലെ 10.30 മുതൽ 10.50 വരെയാണ് ഫ്ലാ​ഗ് ഓഫ് ചടങ്ങുകൾ നടക്കുക. ഫ്ലാ​ഗ് ഓഫ് മാത്രമാകും പ്രധാനമന്ത്രി നിർവഹിക്കുക. 

വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ പ്രധാനമന്ത്രി ഉണ്ടാകില്ല. പകരം റെയിൽവേ സ്റ്റേഷനിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമായി  പ്രധാനമന്ത്രി സംവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ 10.15 നാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. 

ഇവിടെ നിന്നും നേരെ റെയിൽവേ സ്റ്റേഷനിലെത്തുന്ന മോദി 
വന്ദേഭാരതിന്റെ ഫ്ലാ​ഗ് ഓഫ് നിർവഹിക്കും. ഇതിനു ശേഷം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. കൊച്ചി വാട്ടർമെട്രോയുടെ ഉദ്ഘാടനവും ഇതോടൊപ്പം തിരുവനന്തപുരത്ത് മോദി നടത്തും. 

ഉച്ചയ്ക്ക് 12.15 വരെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ പരിപാടി ക്രമീകരിച്ചിട്ടുള്ളത്. 12. 40 ഓടെ പ്രധാനമന്ത്രി സൂറത്തിലേക്ക് പോകുമെന്നാണ് വിവരം. ഈ മാസം 24 നാണ് രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT