

ദോഹ: ദോഹ ഡയമണ്ട് ലീഗിൽ മത്സരിക്കാനിറങ്ങിയ ജാവലിൻ ത്രോ സൂപ്പർ താരം ഒളിംപ്യൻ നീരജ് ചോപ്രയ്ക്ക് നിരാശ. പരിക്കു മാറി മത്സര രംഗത്തേത്ത് മടങ്ങിയെത്തിയ താരത്തിനു ദോഹയിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 85.69 മീറ്റർ മാത്രമാണ് മത്സരത്തിൽ താരത്തിന്റെ മികച്ച ദൂരം. താരത്തിന് കോമൺവെൽത്ത് ഗെയിംസ് യോഗ്യത നേടാൻ സാധിച്ചത് ആശ്വസമാണ്. ഇന്ത്യയെ സംബന്ധിച്ചു വലിയ പ്രതീക്ഷയുമാണ്.
ആദ്യ ശ്രമത്തിൽ നീരജ് ഫൗൾ ആയാണ് തുടങ്ങിയത്. രണ്ടാമത്തെ ശ്രമത്തിൽ 82.77 മീറ്ററും, മൂന്നാമത്തെ ശ്രമത്തിൽ തന്റെ മികച്ച ദൂരമായ 85.69 മീറ്ററും അദ്ദേഹം കണ്ടെത്തി. നാലാമത്തെ ശ്രമത്തിൽ 83.45 മീറ്റർ എറിഞ്ഞെങ്കിലും അഞ്ചാം ശ്രമം വീണ്ടും ഫൗളായി. ഇതോടെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്താൻ കഴിയാത്തതിനാൽ നീരജിന് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാനും സാധിച്ചില്ല.
ശ്രീലങ്കയുടെ റുമേഷ് പതിരഗെ 88.68 മീറ്റർ എറിഞ്ഞ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് 86.38 മീറ്റർ ജാവലിൻ പായിച്ച് രണ്ടാം സ്ഥാനവും അമേരിക്കയുടെ കർട്ടിസ് തോംസൻ 85.99 മീറ്റർ താണ്ടി മൂന്നാം സ്ഥാനവും സ്വന്തമാക്കി.
നടുവിനേറ്റ പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന നീരജ് ചോപ്രയുടെ തിരിച്ചുവരവ് മത്സരമായിരുന്നു ഇത്. കഴിഞ്ഞ വർഷം ഇതേ വേദിയിൽ നീരജ് 90 മീറ്റർ ദൂരം പിന്നിട്ടിരുന്നുവെങ്കിലും ഇത്തവണ ആ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞില്ല. സമീപ കാലത്തു നേരിട്ട പരിക്കുകളും സാങ്കേതികമായ ചില വെല്ലുവിളികളും താരത്തിന്റെ പ്രകടനത്തെ ബാധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates